<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3182506993545653077</id><updated>2012-02-17T09:46:16.331+05:30</updated><title type='text'>ഓര്‍മ്മയുടെ ഇതളുകള്‍...</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default?max-results=100'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>15</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3182506993545653077.post-200265976547050891</id><published>2010-06-03T11:48:00.002+05:30</published><updated>2010-06-03T11:54:17.740+05:30</updated><title type='text'>ഗേ...</title><content type='html'>റൂമിലെ ഇന്‍റര്‍നെറ്റ്‌ കണക്ഷന്‍ ബി.എസ്‌.എന്‍.എല്‍ ആക്കിയപ്പോള്‍ അവര്‍ കൂടെ  ഫ്രീ ആയി ഒരു ഫോണും കൊണ്ടെവച്ചു. ഇനി ഇതിന്‍റെ ബഹളം കൂടെ കേള്‍ക്കേണ്ട എന്നു കരുതി  നമ്പര്‍ ആര്‍ക്കും കൊടുത്തില്ല. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പൊള്‍ മുതല്‍ തുടങ്ങി  I.C.I.C.I ബാങ്കിന്‍റെ ക്രെഡിറ്റ്‌ കാര്‍ഡും ലോണും ഒക്കെ തരാനുള്ള വിളി. &lt;div&gt;&lt;br /&gt;&lt;div&gt;കണക്ഷന്‍  അജുവിന്‍റെ പേരിലാണ്‌ എടുത്തിട്ടുള്ളത്‌. മിക്കവാറും വീട്ടിലുള്ള ദിവസങ്ങളില്‍  ബാങ്കിലെ സുന്ദരിമാര്‍ അവനെ അന്വേഷിച്ചു വിളിക്കും. ഇനി വിളിച്ചു  ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ടും നോ രക്ഷ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു ദിവസം വീണ്ടും ഫോണ്‍ ബെല്ലടിച്ചു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹലോ... " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹലോ സര്‍ ഞാന്‍  നയന, I.C.I.C. I ബാങ്കില്‍ നിന്നും വിളിക്കുന്നു ഞങ്ങള്‍ ഫ്രീ ഗോള്‍ഡ്‌ കാര്‍ഡ്‌  തരാന്‍ ഉദ്ദേശിക്കുന്ന ഭാഗ്യവാന്‍മരുടെ ലിസ്റ്റില്‍ താങ്കളുടെ പേരുമുണ്ട്‌,  എപ്പോഴാണ്‌ സര്‍ ഞങ്ങളുടെ ആളിനെ ഡോക്യുമെന്റ്‍സ്‌ കളക്റ്റ്‌ ചെയ്യാന്‍ വിടേണ്ടത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പുറത്തു നിന്നും സൂപ്പര്‍ഫാസ്റ്റ്‌ പോലെ ഒരു കിളിമൊഴി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;"എന്‍റെ പേരുണ്ടെന്നു പറയാന്‍ ഇയാള്‍ക്ക്‌ എന്‍റെ പേരറിയാമോ?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സര്‍ നിങ്ങള്‍  അജുവല്ലേ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എങ്കില്‍ അജുവിനെ ഒന്നു കിട്ടുമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ബുദ്ധിമുട്ടാണ്‌. "  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെന്താ സര്‍?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അവന്‍ പുറത്തുപോകുമ്പോള്‍ ലാന്‍ഡ്ഫോണ്‍ കൂടെ കൊണ്ടുപോകാറില്ല. "  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സര്‍ അജു എപ്പോള്‍ തിരിച്ചു വരും?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഏനിക്കറിയില്ല. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സര്‍ താങ്കള്‍ എവിടെയാണ്‌  ജോലി ചെയ്യുന്നത്‌?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ ജോലി ചെയ്യുന്നുണ്ടെന്നു ഇയാളോട്‌ പറഞ്ഞോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇല്ല. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"പിന്നെ?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സര്‍ അജുവിന്‍റെ ആരാണ്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ അവന്‍റെ പാര്‍ട്ണര്‍ ആണ്‌. "  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"പാര്‍ട്ണറോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെ പാര്‍ട്ണര്‍. ഞങ്ങള്‍ 'ഗേ' ആണ്‌. രാവിലെ ഉണര്‍ന്നപ്പോള്‍ അവനെ  ബെഡില്‍ കണ്ടില്ല, എവിടെ പോയെന്ന്‌ എനിക്കറിയില്ല. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ക്ടിന്‍ അപ്പുറത്തു പെട്ടെന്നു  ഫോണ്‍ വയ്ക്കുന്ന ശബ്ദം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സമാധാനം... പിന്നെ ഇന്നു വരെ I.C.I.C.I ബാങ്കില്‍  നിന്നും ആരും വിളിച്ചിട്ടില്ല.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-200265976547050891?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/200265976547050891/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=200265976547050891' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/200265976547050891'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/200265976547050891'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2010/06/blog-post.html' title='ഗേ...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-215651346275801318</id><published>2009-12-22T12:38:00.002+05:30</published><updated>2009-12-22T12:56:04.530+05:30</updated><title type='text'>സഹതാപം കൊയ്യുന്നവര്‍...</title><content type='html'>വീണ്ടും ഒരു ക്രിസ്തുമസ്‌ കാലം..&lt;br /&gt;&lt;br /&gt;മാസങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരുടെ  അടുത്തേക്കുള്ള യാത്ര...&lt;br /&gt;&lt;br /&gt;ട്രെയിന്‍ അതിന്‍റെ ജീവിതയാത്രയില്‍ കുതിച്ചും കിതച്ചും  മുന്നേറുന്നു. എന്‍റെ മനസ്സ്‌ പുറത്തെ കാഴ്ചകളിലൂടെ ട്രെയിനിനൊപ്പം  സഞ്ചരിച്ചുകൊണ്ടിരുന്നു. നാട്ടിലേക്കുള്ള യാത്രകളിലെ പതിവു കാഴ്ചകള്‍ ഒരിക്കലും  മനസ്സിനെ മടുപ്പിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;"അമ്മാാാ"&lt;br /&gt;&lt;br /&gt;ഉറക്കെയെങ്കിലും വളരെയധികം ദയനീയത  സ്ഫുരിക്കുന്ന ഒരു സ്വരം പുറം കാഴ്ചകളില്‍ നിന്നും എന്‍റെ മനസ്സിനെ  അടര്‍ത്തിമാറ്റി. ശോഷിച്ച ശരീരവും ദൈന്യത തളംകെട്ടി നില്‍ക്കുന്ന കണ്ണുകളുമായി  ശബ്ദത്തിനെക്കാളും ദയനീയമായ ഒരു രൂപം യാത്രക്കാരുടെ സന്‍മനസിനായി കൈ നീട്ടുന്നു.  ടയര്‍ വെട്ടിയുണ്ടാക്കിയ ഒരു റബ്ബര്‍ ഷീറ്റില്‍ ഇരുന്നു നിരങ്ങിയാണ്‌ സഞ്ചാരം.  അല്‍പം ശോഷിച്ച കാലുകള്‍ ഒരു പ്രത്യേക രീതിയില്‍ മടക്കി ഇരിക്കുന്ന ഷീറ്റില്‍  കെട്ടി വച്ചിട്ടുണ്ട്‌. ജീവിതത്തെ സ്വയം നേരിടാന്‍ കരുത്തില്ലാതെ അയാള്‍  സുമനസൂകളുടെ ഔദാര്യത്തില്‍ പങ്കു പറ്റി നിരങ്ങി നീങ്ങുന്നു.&lt;br /&gt;&lt;br /&gt;എന്‍റെ നേരെ നീട്ടിയ  വിറയ്ക്കുന്ന കൈകളിലേയ്ക്ക്‌ എന്‍റെ വിഹിതവും നല്‍കിയ ചാരിതാര്‍ത്ഥ്യവുമായി ഞാന്‍  വീണ്ടും പുറം കാഴ്ചകളിലേക്കു കണ്ണു തിരിച്ചു.&lt;br /&gt;&lt;br /&gt;ട്രെയിന്‍ അതിന്‍റെ കുതിപ്പിന്‍റെ  വേഗത കുറച്ച്‌ ഏതോ ഒരു സ്റ്റേഷനില്‍ നിന്നു. ഇറങ്ങാനും കയറാനുമുള്ള ആളുകളുടെ  തിരക്ക്‌. പ്ളാറ്റ്ഫോമില്‍ മറ്റേതൊ വണ്ടിക്കു വേണ്ടിയെന്ന മാതിരി നില്‍ക്കുന്ന  ആളുകള്‍. പെട്ടെന്ന്‌ വികൃതമായ ശബ്ദത്തില്‍ ഉച്ചത്തിലുള്ള ഒരു പാട്ടില്‍ എന്‍റെ ശ്രദ്ധ പതിഞ്ഞു.&lt;br /&gt;&lt;br /&gt;ഒരു കൈയ്യില്‍ തുറന്ന മദ്യക്കുപ്പിയുമായി വേച്ചു വേച്ചു നടന്നു  വരുന്ന ഒരു രൂപം. അല്‍പം മുന്‍പ്‌ ഇരുന്നിരുന്ന റബ്ബര്‍ ഷീറ്റ്‌ അലക്ഷ്‌യമായി മറു  കൈയ്യില്‍. അനക്കുവാന്‍ പാടില്ല എന്നു തോന്നിപ്പിക്കും വിധം മടക്കി കെട്ടി  വച്ചിരുന്ന കാലുകള്‍ ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ നിവര്‍ന്നിരിക്കുന്നു. മുന്‍പു  കണ്ട മുഖത്തെ ദയനീയ ഭാവം മാറി അവിടെ ആഹ്ളാദത്തിന്‍റെ തിരതള്ളല്‍. യാത്രക്കാരുടെ  വിയര്‍പ്പിന്‍റെ വില കൊടുത്തു വാങ്ങിയ മദ്യം കുപ്പിയില്‍ നിന്നു തന്നെ വായിലേക്കു  കമിഴ്ത്തി ഉച്ചത്തില്‍ പാടിക്കൊണ്ട്‌ അയാള്‍ പ്ളാറ്റ്ഫോമില്‍കൂടി പുറത്തേക്കു  പോയി.&lt;br /&gt;&lt;br /&gt;ട്രെയിന്‍ കിതപ്പോടെ അതിന്‍റെ ജീവിതപ്രയാണം പുനരാരംഭിച്ചു. കണ്‍മുന്നില്‍  കണ്ട ജീവിതത്തിന്‍റെ നൊടിയിടയിലുള്ള ഭാവമാറ്റത്തില്‍ അമ്പരന്ന്‌ എന്‍റെ മനസ്സ്‌ വീണ്ടും പുറംകാഴ്ചകളിലേക്ക്‌ മടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-215651346275801318?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/215651346275801318/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=215651346275801318' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/215651346275801318'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/215651346275801318'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2009/12/blog-post.html' title='സഹതാപം കൊയ്യുന്നവര്‍...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-1785677246885045482</id><published>2009-08-18T17:18:00.005+05:30</published><updated>2009-11-12T15:47:16.275+05:30</updated><title type='text'>എന്‍ഗേജ്മെന്‍റ്‌...</title><content type='html'>ജനുവരി മാസത്തിലെ ഒരു ശനിയാഴ്ച പ്രഭാതം, തണുപ്പു മുറിയിലേക്കു അരിച്ചരിച്ചു വരുന്നു. പുതപ്പു ഒന്നുകൂടി വലിച്ചിട്ടു തലയും കൂടി മൂടി ഞാന്‍ പതുക്കെ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണൂ. അപ്പോള്‍ ഉറക്കം കളഞ്ഞു കൊണ്ടു സൈഡില്‍ കിടന്ന മൊബൈല്‍ അലമുറയിടാന്‍ തുടങ്ങി. ആരാണെന്നു നോക്കി. അമൃത.&lt;br /&gt;&lt;br /&gt;"ഹലോ."&lt;br /&gt;&lt;br /&gt;"എടാ എനിക്കു നിന്നെ ഉടനെ കാണണം."&lt;br /&gt;&lt;br /&gt;"രാവിലെ ഈ തണുപ്പത്തു തന്നെ വേണൊ?"&lt;br /&gt;&lt;br /&gt;"പോടാ, വൈകിട്ടു നീ നാഷണല്‍ ഗെയിംസ്‌ വില്ലേജിലോട്ടു വന്നാല്‍ മതി നമുക്കു അവിടെ പാര്‍ക്കിലിരുന്നു സംസാരിക്കാം."&lt;br /&gt;&lt;br /&gt;"ശരി ആയിക്കൊട്ടെ"&lt;br /&gt;&lt;br /&gt;"എങ്കില്‍ ശരി. ബൈ"&lt;br /&gt;&lt;br /&gt;അവള്‍ പെട്ടെന്നു ഫോണ്‍ വച്ചു. സാധാരണ വിളിച്ചാല്‍ ഉടനെയെങ്ങും ഫോണ്‍ വക്കാത്ത ഇവള്‍ക്ക്‌ ഇന്നിതെന്തുപറ്റിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഞാന്‍ പുതപ്പു വീണ്ടും തലവഴി വലിച്ചിട്ടു.&lt;br /&gt;&lt;br /&gt;അമൃത, എന്‍റെ വളരെ നല്ല സുഹ്രുത്തുക്കളിലൊരാള്‍, ജോലി അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു ഇന്‍റര്‍വ്യൂ സ്ഥലത്തു വച്ചു പരിചയപ്പെട്ടതാണവളെ. പിന്നീട്‌ ജോലി അന്വേഷണവും മറ്റുമായി ഞങ്ങളുടെ ആ സൌഹൃദം വളര്‍ന്നു. ഇന്നിപ്പൊ അതു ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളെപ്പോലെ വളാരെ ദൃഢമായി മുന്നോട്ടു പോകുന്നു.&lt;br /&gt;&lt;br /&gt;അന്നു വൈകിട്ടു ഞാന്‍ നാഷണല്‍ ഗെയിംസ്‌ വില്ലേജില്‍ ചെല്ലുമ്പോള്‍ അവള്‍ അവിടെ എന്നെയും വെയ്റ്റ്‌ ചെയ്തു നില്‍പുണ്ടായിരുന്നു. അന്നവള്‍ അളരെ സന്തോഷവതിയാണെന്നു തോന്നി.&lt;br /&gt;&lt;br /&gt;"എന്താടീ കാര്യം, നീ എന്താ അര്‍ജന്‍റായി കാണണമെന്നു പറഞ്ഞത്‌?"&lt;br /&gt;&lt;br /&gt;"അതെന്താ കാര്യമുണ്ടെങ്കിലേ എനിക്കു നിന്നെ കാണാന്‍ പറ്റുള്ളോ?"&lt;br /&gt;&lt;br /&gt;"നീ കാര്യം പറ."&lt;br /&gt;&lt;br /&gt;"ഡാ എന്‍റെ മാര്യേജ്‌ ഫിക്സ്‌ ചെയ്തു."&lt;br /&gt;&lt;br /&gt;"കണ്‍ഗ്രാറ്റ്സ്‌, ഏതവാനാടീ ആ കഷ്ടകാലം പിടിച്ചവന്‍"&lt;br /&gt;&lt;br /&gt;"പോടാ @#@$@$%&amp;amp;* അവന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാടാ, കഷ്ടകാലം പിടിക്കുന്നത്‌ നീ കെട്ടുമ്പോള്‍ അവള്‍ക്ക്‌."&lt;br /&gt;&lt;br /&gt;"ഇവന്‍ എന്‍റെ നാട്ടുകാരനാ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ടു ഇഷ്ടപ്പെട്ടു. അടുത്ത മാസം എന്‍ഗേജ്മെന്‍റ്‌, കല്യാണം അഞ്ചാറു മാസം കൂടെ കഴിഞ്ഞേയുള്ളു."&lt;br /&gt;&lt;br /&gt;"നീ എന്തിനാടീ വേറൊരുത്തനെ തപ്പി എടുത്തത്‌? ഞാന്‍ ഇവിടെ most efficient bachelor ആയി ഉണ്ടാരുന്നല്ലോ?"&lt;br /&gt;&lt;br /&gt;"എന്നിട്ടു വേണം എന്‍റെ ജീവിതം കോഞ്ഞാട്ടയാകാന്‍, അല്ലെങ്കില്‍ തന്നെ എന്നെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു പെണ്‍കുട്ടിക്ക്‌ നിന്നെപ്പോലൊരു തോന്ന്യവാസിയായ അന്യജാതിക്കാരനെ കെട്ടേണ്ട കാര്യമുണ്ടോ?"&lt;br /&gt;&lt;br /&gt;"അതു ശരി ഒരുത്തനെ കിട്ടിയപ്പോള്‍ ഞാന്‍ തോന്ന്യവാസി ആയി അല്ലേ?"&lt;br /&gt;&lt;br /&gt;"അതു നീ പണ്ടേ അങ്ങനെ തന്നെ ആരുന്നല്ലോ."&lt;br /&gt;&lt;br /&gt;"അതു പോട്ടെ എപ്പോഴാ ഇതിന്‍റെ ട്രീറ്റ്‌?"&lt;br /&gt;&lt;br /&gt;"ട്രീറ്റ്‌ ഒക്കെ പിന്നെത്തരാം ഇപ്പോ വേണേല്‍ ഐസ്ക്രീം മേടിച്ചു തരാം വാ."&lt;br /&gt;&lt;br /&gt;ഐസ്ക്രീമും നുണഞ്ഞുകൊണ്ട്‌ അവള്‍ വളരെയധികം സംസാരിച്ചു, അവളുടെ ഭാവി വരനെപ്പറ്റി, ഭാവി ജീവിതത്തെപ്പറ്റി എല്ലമെല്ലാം. ഏകദേശം രണ്ടു വര്‍ഷത്തോളമായി അവള്‍ക്ക്‌ വിവാഹാലോചന തുടങ്ങിയിട്ട്‌, ആലോചനകള്‍ വരുന്നതെല്ലാം പല കാരണങ്ങള്‍ കൊണ്ട്‌ മാറിപ്പൊകുന്നതില്‍ അവളും വീട്ടുകാരും വളരെ അസ്വസ്ഥരായിരുന്നു. അപ്പോഴാണ്‌ ഈ ആലോചന വന്നതും ഉറപ്പിക്കാന്‍ തീരുമാനിച്ചതും. താമസിയാതെ തന്നെ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നെ കുറെ നാളുകള്‍ക്കു ശേഷം ഒരു ദിവസം വീണ്ടും അവളുടെ ഫോണ്‍ വന്നു.&lt;br /&gt;&lt;br /&gt;"എടാ എനിക്കു നിന്നെ അത്യാവശ്യമായി ഒന്നു കാണണം, വൈകിട്ടു ഞാന്‍ വെയ്റ്റ്‌ ചെയ്യാം."&lt;br /&gt;&lt;br /&gt;"എന്താടീ കാര്യം?"&lt;br /&gt;&lt;br /&gt;"ഒരു കാര്യമുണ്ട്‌ നീ വൈകിട്ടു വാ അപ്പോള്‍ പറയാം."&lt;br /&gt;&lt;br /&gt;"എങ്കില്‍ ശരി വൈകിട്ടു കാണാം."&lt;br /&gt;&lt;br /&gt;വൈകിട്ടു ഞാന്‍ അവളെ പോയി കണ്ടു.&lt;br /&gt;&lt;br /&gt;"എന്താടീ കാര്യം?"&lt;br /&gt;&lt;br /&gt;"പറയാം, വാ നമുക്കൊരു ഐസ്ക്രീം കഴിക്കാം, നിന്‍റെ ചിലവില്‍."&lt;br /&gt;&lt;br /&gt;ഐസ്ക്രീം കഴിക്കുന്നതിനിടയില്‍ അവള്‍ക്കു സംസാരിക്കന്‍ ഒരു മടി പോലെ എനിക്കു തോന്നി. കുറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;"എടാ എന്‍റെ കല്യാണം ഡ്രോപ്‌ ചെയ്തു."&lt;br /&gt;&lt;br /&gt;ഒരു നിമിഷം ഞാന്‍ ഒന്നു ഞെട്ടി. കുറച്ചു നേരത്തേക്കു എനിക്കൊന്നും സംസാരിക്കാന്‍ പറ്റിയില്ല.&lt;br /&gt;&lt;br /&gt;അവള്‍ തന്നെ തുടര്‍ന്നു,"ഞാന്‍ തന്നെയാണ്‌ വീട്ടില്‍ പറഞ്ഞതു ഇതു വേണ്ടന്നു വയ്ക്കാന്‍."&lt;br /&gt;&lt;br /&gt;"എന്താ കാര്യം?"&lt;br /&gt;&lt;br /&gt;"അതു ശെരിയാവില്ല. നമ്മളെ മനസ്സിലാക്കാന്‍ അല്‍പമെങ്കിലും കഴിയുന്ന ഒരാളുടെ കൂടെ വേണ്ടേ ജീവിക്കുവാന്‍."&lt;br /&gt;&lt;br /&gt;"ഇപ്പൊ എന്തു പറ്റി?"&lt;br /&gt;&lt;br /&gt;"ഞാന്‍ വേറെ ആണുങ്ങള്‍ ആരോടും സംസാരിക്കാന്‍ പാടില്ല, എന്‍റെ ഏതെങ്കിലും ഫ്രണ്ട്സിനോടു ഞാന്‍ സംസാരിച്ചാല്‍ അപ്പോള്‍ അവന്‍ ചീത്ത വിളിക്കാന്‍ തുടങ്ങും, ഒരിക്കല്‍ അവന്‍ എന്നെ കാണാന്‍ വന്നപ്പോല്‍ വീട്ടില്‍ നിന്നും ചേട്ടന്‍ വിളിച്ചു, അതിനും എന്നെ ചീത്ത വിളിച്ചു അതു വേറെ ആരോ ആണെന്നും പറഞ്ഞിട്ട്‌. പിന്നെ ഞാന്‍ പുറത്തു എവിടെയെങ്കിലും പോകണമെങ്കില്‍ അവനെയും അവന്‍റെ വീട്ടിലും വിളിച്ചു സമ്മതം ചോദിക്കണം, അവര്‍ എല്ലാവരും സമ്മതിച്ചാല്‍ മാത്രമേ എനിക്കു പുറത്തു പോകാന്‍ പറ്റൂ അല്ലാതെ ഞാന്‍ പുറത്തിറങ്ങിയെന്നറിഞ്ഞാല്‍ അതിനും തുടങ്ങും. പിന്നെ കല്യാണത്തിനു ശേഷം ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഒക്കെ പറയാന്‍ തുടങ്ങി, ഞാന്‍ ഇല്ലെങ്കിലും കുഴപ്പമില്ല അവര്‍ക്കു അതൊക്കെ കിട്ടിയാല്‍ മതിയെന്നു തോന്നുന്നു. കൂടാതെ എന്‍റെ സാലറി ഇപ്പൊ മുതലേ അവന്‍റെ കൈയില്‍ കൊടുക്കണമെന്ന്‌. ഇത്രയൊക്കെ ആയപ്പോള്‍ ഞാന്‍ മടുത്തു, നിശ്ചയം കഴിഞ്ഞപ്പോഴേ ഇതാണെങ്കില്‍ കല്യാണം കഴിയുമ്പൊള്‍ എന്തായിരിക്കും, അതു കൊണ്ടു ഞാന്‍ തന്നെ വീട്ടില്‍ കാര്യമെല്ലാം പറഞ്ഞു അതു വേണ്ടെന്നു വച്ചു. അവന്‍ ഇട്ട മോതിരവും തിരിച്ചു കൊടുത്തു പക്ഷേ ഞാന്‍ കൊടുത്ത മോതിരം പോലും അവര്‍ തിരിച്ചു തന്നില്ല, ഞങ്ങള്‍ ചോദിക്കാനും പോയില്ല."&lt;br /&gt;&lt;br /&gt;അവള്‍ ഇതു പറയുമ്പോള്‍ എനിക്കൊന്നും തിരിച്ചു പറയാനായില്ല.&lt;br /&gt;&lt;br /&gt;"ഇനി എനിക്കു വേറെ കല്യാണം നടക്കുമോ എന്നറിയില്ല, ഒരിക്കല്‍ നിശ്ചയം കഴിഞ്ഞു വിവാഹം മാറിപ്പോയ പെണ്ണല്ലേ, ഒരു പക്ഷെ ഇനി ഈ വിരലില്‍ ഒരാളുടേയും മൊതിരം കാണാന്‍ കഴിഞ്ഞെന്നു വരില്ല, പക്ഷേ എങ്കിലും ഇപ്പൊ എനിക്കു മനസ്സിനു സമാധാനമുണ്ട്‌, ആ ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ അതാര്‍ക്കും മനസ്സിലാവില്ല." അവള്‍ നഗ്നമായ കൈവിരലുകള്‍ കാണിച്ചുകൊണ്ടു പറഞ്ഞു.&lt;br /&gt;&lt;br /&gt;"നീ സമാധാനിക്ക്‌ നിനക്കു വേറെ നല്ല ഒരാളെയാകും ദൈവം വച്ചിരിക്കുന്നത്‌ അതാ ഇതിങ്ങനെയായത്‌."&lt;br /&gt;&lt;br /&gt;"ആയിരിക്കാം ഇനി ആരെയും കിട്ടിയില്ലെങ്കിലും എനിക്കു വിഷമമില്ല. ഇങ്ങനെ ഒരുത്തന്‍റെ കൂടെ ജീവിതം നശിപ്പിക്കുന്നതിലും നല്ലതു ഒറ്റക്കു കഴിയുന്നതാ."&lt;br /&gt;&lt;br /&gt;"എടാ നിനക്കു എന്‍റെ ജാതിയില്‍ ജനിച്ചു കൂടായിരുന്നോ? അങ്ങനാരുന്നെങ്കില്‍ എനിക്കു ഇപ്പോ വേറെ ആരേയും നോക്കി നടക്കാതെ നിന്നെ കെട്ടി എന്‍റെ ജീവിതം ഒരു വഴിയാക്കാമായിരുന്നല്ലൊ."&lt;br /&gt;&lt;br /&gt;വീണ്ടും പഴയ മൂഡിലേക്കു തിരിച്ചു വരാനുള്ള ഒരു പാഴ്ശ്രമമെന്നോണം ചിരിച്ചു കൊണ്ടാണ്‌ അവള്‍ അതു പറഞ്ഞതെങ്കിലും ഉള്ളില്‍ ഘനീഭവിച്ചു കിടക്കുന്ന ദു:ഖത്തിന്‍റെ തിരതള്ളല്‍ അവളുടെ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-1785677246885045482?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/1785677246885045482/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=1785677246885045482' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/1785677246885045482'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/1785677246885045482'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2009/08/blog-post.html' title='എന്‍ഗേജ്മെന്‍റ്‌...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-3236398461886600170</id><published>2009-03-17T18:22:00.004+05:30</published><updated>2009-03-21T15:22:55.625+05:30</updated><title type='text'>ഇന്‍റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി...</title><content type='html'>ദീപാവലിക്കു നാട്ടില്‍ പോയിട്ടു വന്നു റൂമില്‍  കയറിയപ്പോള്‍ ആകെ ഒരു മാറ്റം. പോകുമ്പോള്‍ ആകെ അലങ്കോലമായി കിടന്ന വീട്‌ ഇപ്പോ  മൊത്തത്തില്‍ മാറിയിരിക്കുന്നു. ഹാളും മുറികളും അടുക്കളയുമെല്ലാം നല്ല വൃത്തിയായി  കിടക്കുന്നു. ഒരു കാപ്പി ഇടാന്‍ ചെന്നപ്പോ ഗ്യാസ്‌ സ്റ്റൌ കണ്ണാടി പോലെ  തിളങ്ങുന്നു. ടോയ്ലറ്റില്‍ നോക്കിയപ്പോള്‍ അതും കണ്ണാടി പോലെ, പോരാത്തതിനു ഞങ്ങളുടെ  വക്കു പൊട്ടി പൂവു പോലെയായ ബക്കറ്റിനു പകരം രണ്ടു പുതിയ ബക്കറ്റും. എനിക്കൊന്നും  മനസിലായില്ല. നട്ടില്‍ പോകാതെ ഇവിടെയുണ്ടായിരുന്ന സഹമുറിയന്‍ അജുവിനോട്‌ കാര്യം  ചോദിച്ചു.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "അതെന്താടാ എനിക്കിതൊക്കെ വൃത്തിയാക്കി ഇട്ടുകൂടേ? അല്ലാതെ  കന്നുകാലിത്തൊഴുത്തു പോലെ കിടക്കുന്നതില്‍ മനുഷ്യനൊക്കെ എങ്ങനെ താമസിക്കും?" ഇങ്ങനെ  തിരിച്ച്‌ എന്‍റെ നേരെ ഒരു ചാട്ടമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും ചോദിക്കാന്‍  പോയില്ല. പക്ഷെ ഇത്ര പെട്ടെന്നു ഇവനെങ്ങനെ മനുഷ്യനായി എന്നുമാത്രം എനിക്കു  മനസ്സിലായില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞങ്ങള്‍ മൂന്നു പേരാണ്‌ ഒന്നിച്ചു താമസം, ഞാനും അജുവും പിന്നെ  ടോണിയും. കൂടാതെ ഏതാനും ദിവസം മുന്‍പു ബാംഗ്ളൂരില്‍ പണി അന്വേഷിച്ചു വന്നു കൂടിയ  ഗോപുവും ടെമ്പററി വിസായില്‍ വീട്ടിലുണ്ട്‌. അജുവിന്‌ ഒരു മീഡിയാ സ്ഥാപനത്തിലാണ്‌  ജോലി, അതുകൊണ്ട്‌ അവനു ചിലപ്പോള്‍ അവധി ദിവസങ്ങളില്‍ വര്‍ക്ക്‌ ചെയ്യേണ്ടി വരും. ഈ  ദീപാവലിക്ക്‌ ഞാനും ടോണിയും കിട്ടിയ അവധിയുമെടുത്തു നാട്ടില്‍ പോയിരുന്നു. അജുവിന്‌  ദീപാവലിയുടെ പിറ്റേ ദിവസമായിരുന്നു ഓഫ്‌ എങ്കിലും അവന്‍ ഇത്തവണ നാട്ടില്‍ പോയില്ല.  അതുകൊണ്ട്‌ അവനും ഗോപുവുമായിരുന്നു ദീപവലിക്കു ഒന്നിച്ച്‌. ഗോപു പിന്നെ അമെരിക്കന്‍  ടൈം കീപ്പ്‌ ചെയ്യുന്ന കൂട്ടത്തിലാണ്‌, പകല്‍ വൈകിട്ടു വരെ കിടന്നുറങ്ങും, രാത്രി  മുഴുവന്‍ ഇന്‍റര്‍നെറ്റ്‌, റ്റി.വി ഇതുമായി നേരം വേളുപ്പിക്കും ഒരാള്‍ക്ക്‌ മാത്രം  കിടക്കുവാനുള്ള സ്ഥലമേയുള്ളെങ്കിലും അവിടെ അവനും താമസിക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആ ഞായറാഴ്ച വൈകിട്ട്‌  എല്ലാവരും കൂടിയിരുന്നു ടി.വി കാണുന്ന സമയം അജുവിന്‍റെ ഫോണില്‍ ഒരു കോള്‍ അവന്‍  ആരണെന്നു നോക്കിയിട്ടു തിരിച്ചു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ പാട്ടു  തുടങ്ങി ഇപ്രാവശ്യം അവന്‍ ഫോണ്‍ എന്‍റെ കൈയില്‍ ത്ന്നിട്ടു പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അളിയാ  എടുത്തിട്ട്‌ ഞാന്‍ ഇവിടെയില്ല, ഫോണ്‍ ഇവിടെ വച്ചു മറന്നു പോയതാണെന്നു പറഞ്ഞേക്ക്‌.  " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ ഫോണ്‍ എടൂത്ത്‌ അപ്പുറത്തു കേട്ട കിളിമൊഴിയോട്‌ അവന്‍ പറഞ്ഞതു പോലെ പറഞ്ഞു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതാരാ മാഷേ അന്നിവിടെ വിളിച്ചോണ്ടു വന്ന പെണ്‍കൊച്ചാണോ?" അപ്പൊ എഴുന്നേറ്റു വന്ന്‌  കണ്ണൂം തിരുമ്മി ബ്രഷ്‌ തപ്പിക്കൊണ്ടിരുന്ന ഗോപുവിന്‍റെ വകയായിരുന്നു ചോദ്യം.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബാച്ച്ലേഴ്സ്‌ താമസിക്കുന്നിടത്ത്‌ രണ്ടുപേരു നാട്ടില്‍ പോയപ്പോള്‍ പെങ്കൊച്ചോ?  ഞാനും ടോണിയും അജുവിനെ വട്ടം പിടിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവന്‍  വീടിനുണ്ടായ മാറ്റത്തിന്‍റെ കഥ പറഞ്ഞു. അതു ഇനി അവന്‍റെ സ്വന്തം വാക്കുകളില്‍  തുടരാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ദീപാവലിയുടെ പിറ്റേ ദിവസം ഓഫായിരുന്നതിനാല്‍ രാവിലെ താമസിച്ച്‌  എഴുന്നേല്‍ക്കാം എന്നു കരുതിയാണ്‌ കിടന്നത്‌ പക്ഷെ രാവിലെ ഏഴുമണിയാകുന്നതിനു  മുന്‍പേ തന്നെ ഫോണില്‍ ഒരു കോള്‍. നോക്കിയപ്പോ മുന്‍പ്‌ കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന  സുനിത. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹലോ. എന്താടീ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എടാ എഴുന്നറ്റില്ലേ?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇല്ല, നീയെന്നെ എഴുന്നേല്‍പിക്കാന്‍  വിളിച്ചതാണോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എടാ എനിക്കൊരു ഹെല്‍പ്‌ ചെയ്യണം. എന്‍റെ ഒരു കസിന്‍ നാട്ടില്‍  നിന്നും വന്നിട്ടുണ്ട്‌ അവള്‍ ഇപ്പൊ എന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചു  എനിക്ക്‌ ഓഫീസില്‍ പോകണം നീ പോയി അവളെ ഒന്നു പിക്ക്‌ ചെയ്യാമോ? അവള്‍ക്ക്‌ നാളെ ഒരു  ഇന്‍റര്‍വ്യൂ ഉണ്ട്‌ അതിനു വന്നതാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെന്താ നിന്നോടു പറയാതെയാണോ വന്നത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതല്ല  എന്‍റെ റൂംമേറ്റ്‌ അവളെ പിക്ക്‌ ചെയ്യാമെന്ന്‌ ഏറ്റിരുന്നതാ, പക്ഷെ അവള്‍ ഇന്നലെ  അവളുടെ ആന്‍റിയുടെ വീട്ടില്‍ പോയിട്ട്‌ ഇതുവരെ വന്നില്ല, ഉച്ച കഴിഞ്ഞേ വരൂ. ഉച്ച  കഴിഞ്ഞു നീ അവളെ ഇങ്ങോട്ടു ആക്കിയേക്ക്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി ഞാന്‍ നോക്കിക്കോളാം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എങ്കില്‍  ശരി അവളുടെ പേര്‌ അഞ്ജലി, നമ്പര്‍ ഞാന്‍ എസ്‌.എം. എസ്‌ ചെയ്തേക്കാം" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഉടനെ തന്നെ  എഴുന്നേറ്റ്‌ കുളിയും കാര്യങ്ങളും ഒക്കെ നടത്തി നേരെ മജസ്റ്റിക്‌ റെയില്‍വേ  സ്റ്റേഷിനിലേക്കു വച്ചു പിടിച്ചു. അവിടെ ചെന്നിട്ട്‌ അവള്‍ അയച്ചു തന്ന നമ്പറില്‍  വിളിച്ചു ആളെ കണ്ടു പിടിച്ചു, സന്തോഷമായി. ഒരു കൊച്ചു സുന്ദരിയായ സുനിതയിടെ കസിനും  ഒട്ടും മോശമാകില്ല എന്നു കരുതി നോക്കിയപ്പോള്‍ കണ്ടു അഞ്ചടി പൊക്കത്തില്‍ തൊണ്ണൂറു  കിലോയില്‍ ടാര്‍വീപ്പ മാതിരി ഒരു പെണ്‍കൊച്ച് കൂടെ അവളേക്കാള്‍ വലിപ്പത്തില്‍ ഒരു  പെട്ടിയും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അഞ്ജലിയല്ലേ? ഞാന്‍ അജു, സുനിത വിളിച്ചു പറഞ്ഞിരുന്നു തന്നെ പിക്ക്‌  ചെയ്യണമെന്ന്‌. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേച്ചി പറഞ്ഞിരുന്നു, ചേച്ചിയെ ഒന്നു വിളിക്കുമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിളിച്ചു.  ചേച്ചിയും അനിയത്തിയും കൂടി സംസാരിച്ചു ഞാന്‍ തന്നെയാണ്‌ ആളെന്നു ഉറപ്പുവരുത്തി,  കൂടെ ചേച്ചിയുടെ വക ഒരു ഉപദേശവും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അജു വളരെ നല്ല ചേട്ടനാ നിനക്കെന്തു വേണേലും  പറഞ്ഞാല്‍ മതി അവന്‍ നോക്കിക്കോളൂം. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി ഇനി എന്താ ചെയ്യേണ്ടത്‌? തനിക്കു ഫ്രഷ്‌  ആകണ്ടേ ഒരു റൂം എടുക്കാം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അയ്യോ അതു വേണ്ട. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെന്താ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല ഞാനും ചേട്ടനും  കൂടെ റൂമെടുക്കുന്നത്‌ എന്നെ അറിയുന്ന ആരെങ്കിലും കണ്ടാല്‍... "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബെസ്റ്റ്‌, തന്‍റെ  നാട്ടുകാരു മുഴുവന്‍ താന്‍ പോന്നതിനു പുറകെ ഇങ്ങോട്ടു പോന്നിരിക്കുവല്ലേ താന്‍  എവിടാ താമസിക്കുന്നതെന്നു നോക്കാന്‍ എന്നു മനസ്സില്‍ പറാഞ്ഞുകൊണ്ട്‌ പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍  തന്‍റെ കൂടെ റൂമിലേക്കു വരുന്നില്ല, പുറത്തെങ്ങാനും ഇരുന്നോളാം. താന്‍ പോയി ഫ്രഷ്‌  ആയി വന്നാല്‍ മതി. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെനിക്കു ഒറ്റക്കു പേടിയാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അപ്പോ പിന്നെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നമുക്കു  ചേട്ടന്‍ താമസിക്കുന്നിടത്തു പോകാം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൊള്ളാം മുറിയെടുക്കാന്‍ മേലാത്തവള്‍ക്ക്‌  ആണുങ്ങള്‍ മാത്രം താമസിക്കുന്നിടത്തു വരാം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ പറഞ്ഞു  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അവിടെ ഞങ്ങള്‍ ആണുങ്ങള്‍ മാത്രമാണു താമസം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതു സാരമില്ല, നമുക്ക്‌ അവിടെ പോയാല്‍  മതി. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി ആയിക്കൊട്ടെ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അടുത്ത ഓട്ടോ വിളിച്ച്‌ അവളേയും അവളുടെ ഒരു ക്വിന്‍റലില്‍  കുറയാത്ത പെട്ടിയേയും അതില്‍കേറ്റി നേരേ വീട്ടിലോട്ടു വിട്ടു. വീടിന്‍റെ മുന്‍പില്‍  ഓട്ടോനിര്‍ത്തി അവള്‍ക്കു ഓട്ടോ ചാര്‍ജ്‌ കൊടുക്കാന്‍ പ്ളാനില്ലാത്തതുകൊണ്ട്‌  സ്വന്തം കൈയില്‍ നിന്നും കൊടുത്തു. രൂപാ 150 സ്വാഹ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വീട്ടില്‍ വന്നു ബെല്ലടിച്ചു,  ഗോപു കണ്ണും തിരുമ്മി വന്നു വാതില്‍ തുറന്നു പിന്നെ ഒന്നും മിണ്ടാതെ പോയി അവന്‍റെ  റൂമില്‍ കയറി അകത്തുനിന്നും കതകടച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അകത്തു കയറി ചുറ്റും നോക്കിയിട്ട്‌ അവള്‍  ചോദിച്ചു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇതെന്താ ചേട്ടാ ഇങ്ങനെ?" "എങ്ങനെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല, ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതു ഞങ്ങള്‍ എല്ലാം കുറച്ചു ബിസി ആയിരുന്നു ക്ളീന്‍ ചെയ്യന്‍ സമയം  കിട്ടിയില്ല. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ വിചാരിച്ചു ബാച്ച്ലേഴ്സ്‌ താമസിക്കുന്നിടം എല്ലാം  ഇതുപോലെയായിരിക്കുമെന്ന്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹേയ്‌ അങ്ങനെയൊന്നുമില്ല, ഇതെല്ലാവരും അല്‍പം  തിരക്കിലായിപ്പോയതുകൊണ്ടാ. താന്‍ വേഗം ഫ്രഷ്‌ ആകാന്‍ നോക്ക്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവള്‍ പല്ലുതേപ്പും  കാര്യങ്ങളും എല്ലാം കഴിഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേട്ടാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്താ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഭയങ്കര തണുപ്പ്‌. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതിന്‌?"  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"കുളിക്കാന്‍ ചൂടുവെള്ളം കിട്ടുമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇന്നാ ഹീറ്റിംഗ്‌ കോയില്‍. ബക്കറ്റില്‍ വെള്ളം  എടുത്തു ചൂടാക്കിക്കോ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേട്ടാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹും?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഈ ബക്കറ്റ്‌ പൊട്ടിയതാ ഇതില്‍ എങ്ങനെയാ  വെള്ളമെടുക്കുന്നത്‌? ഒന്നെടുത്തു തരുമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സുനിതയുടെ അപ്പൂപ്പനെ വരെ മനസ്സില്‍  തെറിവിളിച്ച്‌ ബക്കറ്റില്‍ വെള്ളമെടുത്ത്‌ ചൂടാക്കാന്‍ വച്ചു. അപ്പോ ദേ വരുന്നു  അടുത്തത്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേട്ടാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്താ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഷാമ്പൂ ഉണ്ടോ? ഞാന്‍ കൊണ്ടു വരാന്‍ മറന്നു.  "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നോക്കട്ടെ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നോക്കി. രണ്ടു കാലിക്കുപ്പി കിട്ടി. സന്തോഷം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇല്ലെന്നു തോന്നുന്നു  തീര്‍ന്നു. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഒരു സാഷെ മേടിച്ചു തരാമോ? ഷാമ്പൂ ഇല്ലാതെങ്ങനാ കുളിക്കുന്നത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി  ഞാന്‍ പോയി മേടിച്ചോണ്ട്‌ വരാം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ക്ളിനിക്‌ പ്ളസ്‌ മേടിച്ചോണേ. അതാ ഞാന്‍  ഉപയോഗിക്കുന്നത്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ക്ളിനിക്‌ പ്ളസ്‌ അല്ല നിന്‍റെ അമ്മൂമ്മേടെ..... എന്നു  മനസ്സില്‍ പറഞ്ഞു കടയില്‍ പോയി ക്ളിനിക്‌ പ്ളസ്‌ തന്നെ ചോദിച്ചു വാങ്ങി തിരിച്ചു  വന്നു. അപ്പോള്‍ അവള്‍ അടുക്കളയില്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇവിടെയെന്താ പരിപാടി?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല നിങ്ങള്‍  കാപ്പിയൊന്നും ഉണ്ടാക്കാറില്ലേന്നു നോക്കുവായിരുന്നു. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി മോളു പോയി കുളിക്ക്‌  ഞാന്‍ കാപ്പിയിടാം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവള്‍ കുളിച്ചേച്ചു വന്നപ്പോഴേക്കും കാപ്പി റെഡി.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേട്ടാ നിങ്ങള്‍ കട്ടനാണോ കുടിക്കുന്നത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതേ ഇവിടൊരുത്തനു പാലു വയറ്റില്‍  പിടിക്കില്ല അതാ." &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അല്ലെങ്കില്‍ ഇനി പാലും മേടിക്കാന്‍ പോകണമല്ലോ എന്നോര്‍ത്തു  പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ പോയി കഴിക്കാന്‍ വല്ലോം വാങ്ങിച്ചിട്ടു വരാം താന്‍ ഇവിടെയിരുന്നു  ടി.വി കണ്ടോ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എവിടെയാ പോകുന്നത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതിവിടെ അടുത്താ ഞങ്ങള്‍ സ്ഥിരം കഴിക്കുന്ന്‌  ഒരു സ്ഥലമുണ്ട്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എങ്കില്‍ ഞാനും കൂടെ വരാം വെറുതെ എന്തിനാ ഇങ്ങോട്ടു കൊണ്ടു  വരുന്നെ നിങ്ങളു കഴിക്കുന്ന സ്ഥലം എനിക്കും ഒന്നു കാണാമല്ലോ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി എങ്കില്‍ വാ.  "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കഴിക്കാന്‍ പോകാന്‍ റെഡിയാകാന്‍ അവള്‍ കണ്ണാടിയുടെ മുന്‍പില്‍ അരമണിക്കൂറെടുത്തു.  വഴിക്കു വച്ച്‌ അവള്‍ക്ക്‌ സുനിതയുടെ റൂംമേറ്റിന്‍റെ ഫോണ്‍ വന്നു, ആ കുട്ടി റൂമില്‍  എത്തിയിട്ടുണ്ട്‌ അവള്‍ എപ്പോ അവിടേക്കു ചെല്ലും എന്നറിയാന്‍. അജുചേട്ടനുമായി  വൈകിട്ടവിടെ എത്തും എന്നു പറഞ്ഞവള്‍ ഫോണ്‍ വച്ചു. കഴിച്ചിട്ടു വന്നു അവള്‍ക്കു  ടി.വിയും വച്ചു കൊടുത്തു പതുക്കെ സിസ്റ്റം ഓണ്‍ചെയ്തു മെയില്‍ ചെക്കു ചെയ്യാന്‍  തുടങ്ങി അപ്പൊ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "ചേട്ടാ. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്താ?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇവിടെ ജിമെയില്‍ കിട്ടുമോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"കിട്ടും."  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജിമെയില്‍ പിന്നെ എന്താ ബാംഗ്ളൂരില്‍ നിരോധിച്ചിട്ടുണ്ടോ എന്നു ചോദിക്കണമെന്നു  കരുതി പക്ഷേ ചോദിച്ചില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ ഒന്നു നോക്കിക്കോട്ടെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നോക്കിക്കോ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പതുക്കെ  എഴുന്നേറ്റു മാറിക്കൊടുത്തു. അവള്‍ മെയില്‍ നോട്ടവും കഴിഞ്ഞു പതുക്കെ  ജിറ്റോക്കിന്‍റെയും യാഹു മെസ്സഞ്ചറിന്‍റെയും അനന്ത സാധ്യതകള്‍ പഠിക്കാന്‍ തുടങ്ങി.  എങ്ങനെ ഈ കുരിശില്‍ നിന്നും രക്ഷപെടാം എന്നാലോചിച്ച് അവസാനം ഫോണുമെടുത്ത്‌  പുറത്തിറങ്ങി പതിയെ ടോണിയെ നാട്ടിലോട്ട്‌ വിളിച്ചു. മൂന്നലു പ്രാവശ്യം ശ്രമിച്ചു  കഴിഞ്ഞപ്പോല്‍ അവസാനം അവന്‍ ഫോണെടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എവിടാരുന്നെടാ *%$&amp;amp;@# നീയെന്താ  ഫോണെടുക്കാഞ്ഞെ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍ നമ്മുടെ പഴയ കോളേജിലാ ഇതിന്‍റകത്തു ഫോണ്‍  നിരോധിച്ചിരിക്കുകാ അതാ ആദ്യം എടുക്കാഞ്ഞെ. " &lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി നീ എന്നെ കുറച്ചു കഴിയുമ്പോ  ഒന്നു വിളിക്കണം കട്ട്‌ ചെയ്യരുത്‌ ഞാന്‍ എന്താ പറയുന്നതെന്നു നോക്കണ്ട. "&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്താടോ  കാര്യം? ഇവിടെനിന്നു ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ല. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതൊന്നും നീയറിയണ്ട നീ  ഇങ്ങോട്ടു വിളിച്ചിരിക്കണം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി എങ്കില്‍ ഞാന്‍ തന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു  ഫോണ്‍ പോക്കറ്റില്‍ ഇട്ടേക്കാം താന്‍ കട്ട്‌ ചെയ്താല്‍ മതി. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ആ അതു മതി. എന്നാല്‍  ശരി. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നിട്ടു പതിയെ ടോണിയുടെ പേരു മാറ്റി ബോസ്‌ ഓഫീസ്‌ എന്നാക്കി ഫോണ്‍ ചാര്‍ജ്‌  ചെയ്യാനായി ചാര്‍ജറും കണക്റ്റ്‌ ചെയ്ത്‌ അവളുടെ അടുത്തു കൊണ്ടെ വച്ചിട്ടു ടി.വി  കാണാന്‍ തുടങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചേട്ടാ ദേ ഫോണ്‍.  "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ആരാന്നു നോക്കിക്കേ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ബോസ്സ്‌ ഓഫീസില്‍ നിന്ന്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ബോസ്സോ? എന്‍റെ മാനേജറാ."  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നു പറഞ്ഞു ചാടി ഓടി വന്നു ഫോണ്‍ എടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹലോ സര്‍"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"..... "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി സര്‍.  അത്യാവശ്യമാണോ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"...... "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇല്ല സര്‍. വരാം സര്‍. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"...... "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഒരു മണിക്കൂറ്‍ സര്‍.  ഒ.കെ. ബൈ സര്‍" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്താ ചേട്ടാ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഓഫീസില്‍ നിന്നും ബോസ്സായിരുന്നു ഉടന്‍ അങ്ങോട്ടു  ചെല്ലണമെന്ന്‌. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അത്യാവശ്യമാണോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെ. അല്ലെങ്കില്‍ ഇങ്ങനെ വിളിക്കില്ല. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അപ്പോ  ചേട്ടന്‍ പോകാന്‍ പോകുവാണോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതെ പോകണം. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അപ്പൊ ഞാനോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"തന്നെ ഞാന്‍ ഓട്ടോ കേറ്റി  സുനിതയുടെ റൂമിലേക്ക്‌ വിടാം. പോരേ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എനിക്ക്‌ ഒറ്റക്കു പോകാന്‍ പേടിയാ ചേട്ടനും  കൂടെ വാ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എനിക്ക്‌ ഒട്ടും സമയമില്ല ഒരു മണിക്കൂറിനകം ഓഫീസില്‍ ചെല്ലണം. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"പ്ളീസ്‌  എന്നെകൊണ്ടാക്കിയേച്ച്‌ ചേട്ടന്‍ ആ ഓട്ടോയില്‍ തന്നെ തിരിച്ചു പൊക്കോ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്നാല്‍  ശരി പെട്ടെന്നു റെഡിയാക്‌. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഉടനെ തന്നെ അടുത്ത ഓട്ടോയും പിടിച്ച്‌ അവളെ സുനിതയുടെ  റൂമില്‍ അവളൂടെ കൂട്ടുകാരിയുടെ അടുത്തു കൊണ്ടെയാക്കി ആ ഓട്ടോയില്‍ തന്നെ തിരിച്ച്‌  അടുത്ത ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി ബസ്‌ കയറി വീട്ടിലെത്തി. ആ ഓട്ടോക്കൂലിയും സ്വാഹ.  അന്നു മുതല്‍ അവള്‍ സ്ഥിരമായി അജുചേട്ടനെ വിളിക്കാനും തുടങ്ങി. ഇപ്പോ അവളുടെ കോള്‍  വന്നാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ്‌ പതിവ്‌, അല്ലെങ്കില്‍ ഇനിയും അവളെ  പിക്ക്‌ ചെയ്യേണ്ടി വന്നാലോ. തിരിച്ചു വന്ന ഉടന്‍ തന്നെ റൂമും മൊത്തം ക്ളീന്‍  ചെയ്ത്‌ രണ്ട്‌ പുതിയ ബക്കറ്റും വാങ്ങി വച്ചു. ഇനി ഒരവളും കുറ്റം പറയരുത്‌.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;*******************************&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ മൂന്നും  ചിരിച്ചു ചിരിച്ച്‌ ഒരു വഴിയായി. ചിരി ഒന്നു നിന്നപ്പോല്‍ ഞാന്‍ ഗോപുവിനോടു  ചോദിച്ചു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നീയെന്താ ഇവരെ കണ്ടപ്പോ ഉടനെ മുറിയില്‍ കയറി കതകു ലോക്ക്‌ ചെയ്തത്‌?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതു  പിന്നെ ഞാനിവിടെ പുതിയതല്ലെ. എനിക്കറിയാമോ ഇതെന്താ ഇടപാടെന്ന്‌, പിന്നെ ഞാന്‍  ഡിസ്റ്റര്‍ബ്‌ ചെയ്യണ്ടന്നു കരുതി." &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അത്‌ അടുത്ത ചിരിക്കുള്ള വകയായി. ഞാന്‍ പതുക്കെ  അവന്‍ കാണാതെ അവന്‍റെ ഫോണ്‍ എടുത്ത്‌ അവള്‍ക്കൊരു മിസ്കോള്‍ കൊടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അളീയാ  നിനക്കൊരു ജീവിതം ആകുന്നെങ്കില്‍ ആകട്ടെ ഞാന്‍ അവള്‍ക്കൊരു മിസ്കോള്‍  കൊടുത്തിട്ടുണ്ട്‌, ഇതേ എന്നെക്കൊണ്ടു പറ്റൂ. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എടാ. #@&amp;amp;%*&amp;amp;$#@#$% കൊല്ലും  ഞാന്‍. "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പോഴേക്കും അവന്‍റെ ഫോണ്‍ വീണ്ടും ബെല്ലടിക്കാന്‍ തുടങ്ങി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ശുഭം.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-3236398461886600170?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/3236398461886600170/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=3236398461886600170' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/3236398461886600170'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/3236398461886600170'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2009/03/blog-post.html' title='ഇന്‍റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-4085037513615846164</id><published>2009-02-20T20:26:00.002+05:30</published><updated>2009-02-20T20:38:01.457+05:30</updated><title type='text'>ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മക്ക്‌...</title><content type='html'>ഇന്ന്‌ ഫെബ്രുവരി 19. &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ ഇന്നു വീണ്ടും നിന്നെപ്പറ്റി ഓര്‍ത്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിന്നെ  മറക്കുവാനുള്ള എന്‍റെ ശ്രമങ്ങള്‍ പലപ്പോഴും വിഫലമാകുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്നു നിന്‍റെ മൂന്നാം  വിവാഹവാര്‍ഷികം. നാം തമ്മില്‍ അവസാനമായി സംസാരിച്ചിട്ട്‌ ഇന്നേക്കു മൂന്നു വര്‍ഷം.  ഇനി എന്നെങ്കിലും നാം വീണ്ടും സംസാരിക്കുമോ? എനിക്കറിയില്ല, കാലത്തിനു മാത്രം  ഉത്തരം തരാവുന്ന ചോദ്യം. നിന്നെ മറക്കാനുള്ള ശ്രമത്തിനിടയിലും എപ്പോഴെങ്കിലും  നിന്നെ വീണ്ടും കാണൂം എന്ന ഒരു പ്രതീക്ഷ എന്‍റെ ഉള്ളിലെവിടെയോ ഘനീഭവിച്ചു  കിടക്കുന്നതു പോലെ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മതില്‍ക്കെട്ടുകളില്ലാത്ത നമ്മുടെ സൌഹൃദം, എന്തിനും ഏതിനും  ഒന്നിച്ചുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം പങ്കു വച്ചിരുന്ന നമ്മുടേതു  മാത്രമായിരുന്ന ആ സൌഹൃദത്തിന്‍റെ നിമിഷങ്ങള്‍, എല്ലാം ഞാന്‍ ഇന്നും ഒരു  കെടാവിളക്കായി ഉള്ളില്‍ സൂക്ഷിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിനിടയില്‍ എപ്പോഴോ നിനക്കുണ്ടായ  പ്രണയവും, പിന്നെ അതിന്‍റെ തകര്‍ച്ചയും, എല്ലാത്തിനും എനിക്കു മൂകസാക്ഷിയാകേണ്ടി  വന്നു. ഇനി ഒരിക്കലും ഒരാളേയും പ്രണയിക്കില്ല എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ ഞാന്‍  തുടച്ച നിന്‍റെ കണ്ണു നീരിന്‍റെ നനവ്‌, അതിപ്പോഴും എന്‍റെയുള്ളില്‍  അനുഭവപ്പെടുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട്‌ നീ ജോലി അന്വേഷിക്കുവാനായി എന്‍റെ നഗരത്തിലേക്കു വരുന്നുവെന്നറിഞ്ഞ നിമിഷം എനിക്കുണ്ടായ ആഹ്ളാദം, വളരെക്കാലത്തിനു ശേഷം നിന്നെ വീണ്ടൂം  കണ്ടപ്പോഴുണ്ടായ സന്തോഷം, എല്ലാം ഇന്നും എണ്റ്റെയുള്ളില്‍ അലയടിക്കുന്നു? പിന്നീട്‌  നിന്നോടൊപ്പം ഒന്നിച്ചുണ്ടായ നിമിഷങ്ങളില്‍ നമ്മുടെ സൌഹൃദം എന്നേക്കും  നിലനില്‍ക്കും എന്നു ഞാന്‍ അഹങ്കരിച്ചിരുന്നു. ഒടുവില്‍ നിനക്കൊരു ജോലി കിട്ടി  മറ്റൊരു നഗരത്തിലേക്കു നീ പറിച്ചു നടപ്പെട്ടപ്പോള്‍ ഫോണ്‍ വിളികളിലൂടെ,  നമുക്കിടയില്‍ ഒരു അകലം ഉണ്ടാകാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീടെപ്പൊഴോ  വിവാഹം കഴിക്കുന്നില്ല എന്ന നിന്‍റെ മുന്‍ തീരുമാനം മാറ്റിവച്ച്‌ നീ വിവാഹിതയാകാന്‍  പോകുന്നു എന്നു കേട്ട ദിവസം എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദം തോന്നിയ  ദിവസങ്ങളിലൊന്നായിരുന്നു. ഒടുവില്‍ നിന്‍റെ വിവാഹ ദിവസം നിറഞ്ഞ കണ്ണൂകളോടെ നീ യാത്ര  പറഞ്ഞിറങ്ങുമ്പോള്‍ എന്നില്‍ നിന്നും വളരെ അകലേക്കാണു നീ പോകുന്നതെന്നു ഞാന്‍  കരുതിയില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ നിന്‍റെ വിളിക്കായുള്ള കാത്തിരിപ്പ്‌ നീണ്ടു പോകുന്നത്‌  വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്നെങ്കിലും നിന്‍റെ പുതിയ നമ്പരില്‍ നിന്നും  ഒരുവിളി വരും എന്നുള്ള എന്‍റെ കാത്തിരിപ്പിന്‌ ഇന്നേക്കു മൂന്നു വയസ്സു തികയുന്നു.  എന്തിനാണ്‌ നീ എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്ന്‌ ഇന്നും എനിക്കറിയില്ല.  ഇതിനിടയിലും നമ്മൂടെ മറ്റു പല സുഹൃത്തുക്കളേയും വിളിക്കുവാനും സംസാരിക്കുവാനും നീ  സമയം കണ്ടെത്തിയിരുന്നുവല്ലോ? &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാം രണ്ടും ഒന്നിച്ചിരുന്ന്‌ ഉണ്ടാക്കിയ നിന്‍റെ  പേരിനൊടൊരു പുഞ്ചിരി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ മെയില്‍ ഐഡിയിലേക്കു വന്ന എന്‍റെ  മെയിലുകള്‍ ഒരുപക്ഷേ മറുപടി കാത്ത്‌ ഇന്നും നിന്‍റെ ഇന്‍ബോക്സില്‍  വിശ്രമിക്കുന്നുണ്ടാകും. അതോ നിന്‍റെ മനസ്സില്‍ നിന്നും എന്നെ പേര്‌  ചീന്തിയെറിഞ്ഞതുപോലെ അവയും നീ തുടച്ചുമാറ്റിയോ. ഒരുകാലത്ത്‌ ഏറ്റവും  പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന ഒരു സുഹൃത്തിന്‍റെ വിവരങ്ങള്‍ മറ്റുള്ളവര്‍ വഴി  അറിയേണ്ടി വരുന്നതിന്‍റെ വേദന, ഇല്ല അതു നിനക്കു മനസ്സിലാകുവാന്‍ വഴിയില്ല.  എങ്കിലും ഇപ്പോഴും എന്നില്‍ നിന്നും നീ അകന്നത്‌ എന്‍റെ തെറ്റുകൊണ്ടാണെന്നു  വിശ്വസിക്കുവാനാണെനിക്കിഷ്ടം, അതെന്താണെന്നറിയില്ലെങ്കിലും.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-4085037513615846164?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/4085037513615846164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=4085037513615846164' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/4085037513615846164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/4085037513615846164'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2009/02/blog-post.html' title='ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മക്ക്‌...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-8776199341497534347</id><published>2009-01-28T15:02:00.002+05:30</published><updated>2009-01-28T15:15:53.772+05:30</updated><title type='text'>സ്വപ്നത്തിലെ ചോരത്തുള്ളികള്‍</title><content type='html'>എങ്ങോട്ടാണു ഞാന്‍ നടക്കുന്നത്‌?&lt;br /&gt;&lt;br /&gt;ഞാന്‍  ഓര്‍ക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;ഇല്ല എനിക്കറിയില്ല. പരിചയമുള്ള വഴി, പക്ഷേ ഇതെവിടെയെന്ന്‌  എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;ദൂരെ എവിടെനിന്നോ ഒരു വാഹനത്തിന്‍റെ ശബ്ദം.  അല്‍പസമയത്തിനുള്ളില്‍ അതെന്‍റെ സൈഡില്‍ കൂടെ പാഞ്ഞു പോയി.&lt;br /&gt;&lt;br /&gt;ഞാന്‍ വീണ്ടും  എങ്ങോട്ടെന്നില്ലാതെ നടക്കുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ അകലെ എവിടെയോ എന്തോ  പൊട്ടിത്തകര്‍ന്ന ശബ്ദം. ഒപ്പം എന്‍റെ മുഖത്തേക്കു വെള്ളത്തുള്ളികള്‍ പോലെ എന്തോ  തെറിച്ചു വീണു. മുഖം തുടച്ചപ്പോള്‍ കൈയിലാകെ ചോരയുടെ ചുവന്ന നിറം .&lt;br /&gt;&lt;br /&gt;പിന്നെയും കുറെ  നേരത്തേക്കു ഒന്നും തന്നെ വ്യക്തമായില്ല.&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ  നിലവിളികള്‍ എന്‍റെ കാതില്‍ മുഴങ്ങി. ആരെയോ വെള്ളത്തുണിയില്‍ പൊതിഞ്ഞു  കിടത്തിയിരിക്കുന്നു. നല്ല പരിചയമുള്ള മുഖം, പക്ഷേ ആരാണെന്നു വ്യക്തമല്ല. ആരൊക്കെയോ  ചുറ്റും നിന്നു കരയുന്നു.&lt;br /&gt;&lt;br /&gt;വീണ്ടും ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;പെട്ടെന്നു ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ദൈവമേ അതൊരു  സ്വപ്നമായിരുന്നൊ? ഒരു വല്ലാത്ത ഭയം എന്‍റെയുള്ളില്‍ അലയടിച്ചു. എന്‍റെ ദേഹം  മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. എന്താണിതിന്‍റെ അര്‍ത്ഥം? ആരായിരുന്നു  അത്‌? ഒന്നും വ്യക്തമല്ല. ഫാനിന്‍റെ വേഗം കൂട്ടി ഞാന്‍ കണ്ടത്‌ വീണ്ടും  ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇല്ല ഒന്നും ശരിക്കു വ്യക്തമാകുന്നില്ല. ഏറെ  നേരത്തിനു ശേഷം എപ്പോഴോ ഞാന്‍ വീണ്ടും നിദ്രയുടെ കൈകളിലേക്കു തിരിച്ചു പോയി.&lt;br /&gt;&lt;br /&gt;രാവിലെ  ഉണര്‍ന്നപ്പോള്‍ വീണ്ടും ആ രംഗങ്ങള്‍ മനസ്സിലേക്ക്‌ ഓടിയെത്തി. അന്നത്തെ ദിവസം  മുഴുവന്‍ രാത്രി കണ്ട സ്വപ്നമായിരുന്നു മനസ്സു നിറയെ. വീണ്ടും ഒരു രാത്രി കൂടെ,  ഇല്ല ആ രാത്രി ശാന്തമായിരുന്നു ഒന്നും സംഭവിച്ചില്ല. പിറ്റേന്ന്‌ ഉണര്‍ന്നപ്പോള്‍ ആ  സ്വപ്നം ഞാന്‍ മറന്നിരുന്നു. പതിവു കൊളേജും ക്ളാസുകളുമായി ആ ദിവസം കടന്നു പോയി.  വൈകിട്ടു കോളേജില്‍ നിന്നും തിരിച്ചു വന്നു ഞാന്‍ അന്നത്തെ പത്രം എടുത്തു  വായിക്കുവാന്‍ തുടങ്ങി. അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന പേജില്‍ ഒരു ഫോട്ടോ  കണ്ടപ്പോള്‍ എന്‍റെ ഉള്ളില്‍ കൂടെ ഒരു മിന്നല്‍ പാഞ്ഞു പോയി. ടോണി- എന്‍റെ  പ്രീ-ഡിഗ്രി ക്ളാസ്സ്‌ മേറ്റ്‌. അവന്‍ തലേ ദിവസം അപകടത്തില്‍ മരിച്ചു. എന്‍റെ ദേഹം  തളരുന്നതു പോലെ എനിക്കു തോന്നി, കുറെ സമയത്തേക്ക്‌ എനിക്ക്‌ ഒന്നും  ചെയ്യുവാനായില്ല. ദൈവമേ ഇതു സംഭവിച്ചിട്ട്‌ എന്നെ ആരും അറിയിച്ചില്ലല്ലൊ എന്നു  ചിന്തിച്ചു കൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു എന്‍റെ ഒരു സുഹൃത്തിനെ വിളിക്കാന്‍  ശ്രമിച്ചു, ഇല്ല ഫോണ്‍ വര്‍ക്ക്‌ ചെയ്യുന്നില്ല, വീട്ടില്‍ ചോദിച്ചപ്പോള്‍ ഫോണ്‍  രാവിലെ മുതല്‍ കേടാണെന്നറിയാന്‍ കഴിഞ്ഞു. നേരെ അടുത്ത വീട്ടിലേക്കോടി, ഫോണ്‍  എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.&lt;br /&gt;&lt;br /&gt;"ഹലോ... എടാ ഇതു ഞാനാ, നമ്മുടെ ടോണി?"&lt;br /&gt;&lt;br /&gt;"അതെ...  പേപ്പറില്‍ കണ്ടു അല്ലേ? ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിച്ചിരുന്നു, കിട്ടിയില്ല.  ഇന്നുച്ചക്കായിരുന്നു അടക്കം. "&lt;br /&gt;&lt;br /&gt;"എന്തായിരുന്നു സംഭവിച്ചത്‌?"&lt;br /&gt;&lt;br /&gt;"അവനും അവന്‍റെ  കസിനും കൂടെ കോളേജില്‍ നിന്നും തിരിച്ചു പോകുകയായിരുന്നു, എന്‍.എച്‌ വിട്ടു സൈഡിലെ  പണി നിന്നു കിടക്കുന്ന ബൈ പാസ്സില്‍ കൂടിയാരുന്നു അവര്‍ പോയത്‌, റോഡില്‍ കൂടെ വന്ന  ആംബുലന്‍സിന്‍റെ ബ്രേക്ക്‌ പോയപ്പൊ ഡ്രൈവര്‍ വെട്ടിച്ചതാ, അതു സൈഡിലെ കാട്ടില്‍  കൂടെ കയറി അവരുടെ സൈക്കിളില്‍ വന്നിടിച്ചു. രണ്ടു പേരും അവിടെ വച്ചു തന്നെ...  "&lt;br /&gt;&lt;br /&gt;"ഹും... നിങ്ങള്‍ പോയാരുന്നോ?"&lt;br /&gt;&lt;br /&gt;"പോയി... കൊളജില്‍ നിന്നും ഞങ്ങള്‍  എല്ലാവരുമുണ്ടായിരുന്നു. രാവിലെയാ ഞാന്‍ അറിഞ്ഞത്‌, അപ്പോള്‍ നിന്‍റെ വീട്ടിലേക്കു  വിളിക്കാന്‍ നോക്കി, കിട്ടിയില്ല, പിന്നെ നിന്‍റെ വീട്ടില്‍ വന്നാലും നീ  ക്ളാസ്സില്‍ പോയിക്കാണും എന്നറിയാമായിരുന്നു. അതുകൊണ്ടു ഞാന്‍ ഉടന്‍ തന്നെ  അങ്ങോട്ടു പോയി. "&lt;br /&gt;&lt;br /&gt;"എങ്കില്‍ ശരി, ഞാന്‍ പിന്നെ വിളിക്കാം... "&lt;br /&gt;&lt;br /&gt;ഫോണ്‍ കട്ട്‌ ചെയ്തു  ഞാന്‍ വീട്ടിലേക്കു നടന്നു. ഞാന്‍ കണ്ട സ്വപ്നമായിരുന്നു  എന്‍റെ മനസ്സു നിറയെ.  ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോ? ദൈവമേ ഇനി ഒരിക്കലും എന്നെ ഇത്തരം  സ്വപ്നങ്ങള്‍ കാണിക്കരുതേ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-8776199341497534347?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/8776199341497534347/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=8776199341497534347' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/8776199341497534347'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/8776199341497534347'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2009/01/blog-post.html' title='സ്വപ്നത്തിലെ ചോരത്തുള്ളികള്‍'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-220144607167840704</id><published>2008-12-01T22:47:00.003+05:30</published><updated>2008-12-01T23:02:47.481+05:30</updated><title type='text'>ഒരു ഓട്ടോയുടെ റൊമാന്‍സ്‌...</title><content type='html'>ബാംഗ്ളൂരില്‍ ഒരിക്കലെങ്കിലും വന്നിട്ടുള്ള എല്ലാവര്‍ക്കും ഇവിടുത്തെ സ്വന്തം  ഓട്ടോക്കാരെപ്പറ്റി എന്തെങ്കിലും 'നല്ല' കഥകള്‍ പറയാന്‍ കാണും. എനിക്കും ഉണ്ട്‌  കുറെ ഏറെ കഥകള്‍. ഇതില്‍ ഞാന്‍ ഒരിക്കലും മറക്കില്ലെന്നുറപ്പുള്ള ഒരു സംഭവമാണിത്‌. &lt;br /&gt;&lt;br /&gt;കുറെ വര്‍ഷങ്ങളായി ബാംഗ്ളൂര്‍ എന്‍റെയും ഞാന്‍ ബാംഗ്ളൂരിന്‍റെയും സ്വന്തമാണ്‌,  എന്നുവച്ചാല്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനെന്നും പറഞ്ഞു നാട്ടില്‍  നിന്നും കുറ്റിയും പറിച്ച്‌ ഒരു പോക്കിങ്ങു പോന്നതാണ്‌ പിന്നെ ഇവിടം നമ്മുടെ സ്ഥിര  താവളമായി. ഇതു കേട്ടാല്‍ നിങ്ങള്‍ക്കു തോന്നും ഞാന്‍ ബാംഗ്ളൂരില്‍ നഗരത്തില്‍  തന്നെയുള്ള ഏതോ വല്യ കോളേജിലാണ്‌ പഠിച്ചിരുന്നതെന്ന്‌. എവിടെ... അക്കാലങ്ങളില്‍  നാട്ടില്‍ ഇടക്കിടെ ചെല്ലുമ്പോള്‍ പരിചയക്കാരുടെ വക ഒരു കുശലാന്വേഷണമുണ്ട്‌.&lt;br /&gt;&lt;br /&gt; "ഡേയ്‌  നീയിപ്പോ ഇവിടെയെങ്ങുമില്ലേ കാണാറേയില്ലല്ലോ?"&lt;br /&gt;&lt;br /&gt; "യേയ്‌ ഞാനിപ്പോ ബാംഗ്ളൂരിലാ  പഠിക്കുന്നത്‌ അവധിക്കു വന്നതാ"&lt;br /&gt;&lt;br /&gt;"അതു ശരി... ബാംഗ്ളൂരില്‍ എവിടെയാ? സിറ്റിയില്‍  തന്നെയണോ?"&lt;br /&gt;&lt;br /&gt;"പ്രോപ്പര്‍ സിറ്റിയിലല്ല, കുറച്ചുകൂടെ പോണം.. ഒരു ബസ്സ്‌ കയറിയാല്‍ മതി.  "&lt;br /&gt;&lt;br /&gt;"ഓ അപ്പോ അധികം ദൂരമില്ലല്ലോ?"&lt;br /&gt;&lt;br /&gt;"ഹേയ്‌ കുറച്ചേയുള്ളൂ"&lt;br /&gt;&lt;br /&gt;"അവിടം വരെ ചെല്ലാന്‍ എത്ര  നേരമെടുക്കും?"&lt;br /&gt;&lt;br /&gt;"അതിപ്പൊ വല്യ സിറ്റിയല്ലേ ട്രാഫിക്‌ പോലിരിക്കും, ട്രാഫിക്‌  കുറവാണേല്‍ പെട്ടെന്നങ്ങെത്തും. "&lt;br /&gt;&lt;br /&gt;ഇത്രയും കഴിഞ്ഞാല്‍ ഒന്നുകില്‍ ഞാന്‍ രംഗത്തു  നിന്നേ സ്കൂട്ടാകും അല്ലെങ്കില്‍ ലോക്കല്‍ മുതല്‍ അന്താരഷ്ട്രം വരെയുള്ള നമ്മള്‍  നാട്ടിലില്ലാത്തതിനാല്‍ സംഭവിച്ച അടിയന്തിര പ്രശ്നങ്ങളേയോ പറ്റി ചര്‍ച്ച ചെയ്ത്‌  വിഷയത്തില്‍ നിന്നും വഴുക്കി മാറും. അല്ലാതെ ബാംഗ്ളൂരു നിന്നും പിന്നെയും രണ്ടു  രണ്ടര മണിക്കൂറു ബസിലും പിന്നെ ഓട്ടോയിലും യാത്ര ചെയ്തു വേണം പത്തെഴുപത്തഞ്ചു  കിലോമീറ്ററകലെ നമ്മുടെ പ്രിയപ്പെട്ടെ കോളേജിരിക്കുന്ന പട്ടിക്കാട്ടില്‍  എത്തിച്ചേരാനെന്നു ചുമ്മാ നാട്ടുകാരെ എന്തിനറിയിക്കണം?&lt;br /&gt;&lt;br /&gt;സാധാരണ നട്ടിലേക്കുള്ള  പോക്കെന്നു വചാല്‍ ഒരു മഹാ സംഭവമാണ്‌. നാട്ടിലേക്കുള്ള ടിക്കറ്റ്‌ നേരത്തെ തന്നെ  വിളിച്ചു ബുക്ക്‌ ചെയ്യും, പിന്നെ രാവിലെ തന്നെ ഭാണ്ഡവും മുറുക്കി ബാംഗ്ളൂര്‍ക്കു  വിടും. പിന്നെ വൈകിട്ടു ബസിന്‍റെ സമയം വരെ ബാംഗ്ളൂരു തെണ്ടിത്തിരിഞ്ഞു നടപ്പു തന്നെ  പണി. നാട്ടില്‍ വരുമ്പോള്‍ നാട്ടുകാരു ചോദിക്കുന്ന ബാംഗ്ളൂറ്‍ വിശേഷങ്ങള്‍ക്കു  മറുപടി പറയണമെങ്കില്‍ ബാംഗ്ളൂറ്‍ എന്താണു സംഭവിക്കുന്നതെന്നു നമ്മളും അറിയണ്ടേ.  വൈകിട്ടു ബസിന്‍റെ സമയാമാകാറകുമ്പോള്‍ ഒരു ഓട്ടൊയും പിടിച്ച്‌ കലാശിപാളയം  മാര്‍ക്കറ്റില്‍ ചെന്നു ബസിനു നാട്ടിലേക്കു പോകുകയാണ്‌ പതിവ്‌.&lt;br /&gt;&lt;br /&gt;ഈ ഓട്ടോ പിടിത്തം  എന്നു പറഞ്ഞാല്‍ ഒരു കലയാണ്‌. ബാംഗ്ളൂരിലെ ഓട്ടോക്കാര്‍ എന്നു പറഞ്ഞാല്‍ വളരെ  നല്ലവരാണ്‌, നമ്മള്‍ക്ക്‌ എങ്ങോട്ടെങ്ങിലും പോകാണമെങ്കില്‍ ഓട്ടൊ കൈകാണിച്ചു  നിര്‍ത്തുകയൊന്നും വേണ്ട ചുമ്മാ വഴിയേ പോകുന്ന ഒരു ഓട്ടോക്കാരനെ ഒന്നു നോക്കിയാല്‍  മതി നമ്മുടെ അടുത്തു കൊണ്ടെ നിര്‍ത്തി എങ്ങോട്ടാ സാര്‍ പോകേണ്ടതെന്നു ചൊദിച്ചോളും.  ഇനി അടുത്ത ഘട്ടം റേറ്റ്‌ പറഞ്ഞുറപ്പിക്കലാണ്‌. നമുക്കു പൊകേണ്ട സ്ഥലം പറഞ്ഞ്‌  എത്രയാകും എന്നു ചോദിക്കുമ്പോള്‍ ഓട്ടോയുടെ നമ്പരും നമ്മുടെ പ്രായവും പിന്നെ പോകണ്ട  സ്ഥലത്തേക്കുള്ള ദൂരവും തമ്മില്‍ കൂട്ടി ഏഴു കൊണ്ട്‌ ഗുണിച്ച്‌ പിന്നെ രണ്ടു  കൊണ്ട്‌ ഹരിച്ച്‌ ഒരു നമ്പര്‍ പറയും, അതാണ്‌ ചാര്‍ജ്‌. ഇനി നമ്മുടേ ഊഴമാണ്‌.  ഹിന്ദി, ഇംഗ്ളീഷ്‌, കന്നഡ, മലയാളം, തമിഴ്‌ എന്നീ ഭാഷകളിലുള്ള നമ്മുടെ പ്രവീണ്യം  വെളിപ്പെടുത്തുന്ന വിലപേശലുകള്‍ക്കൊടുവില്‍ ഒരു തുകയും ഫിക്സ്‌ ചെയ്തശേഷമാണ്‌  ഓട്ടോയില്‍ കയറുക.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ നാട്ടില്‍ പോകാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  എന്നാലും പതിവു തെറ്റിക്കരുതല്ലോ എന്നും കരുതി രാവിലെ തന്നെ റൂമില്‍ നിന്നും ഇറങ്ങി  ബാംഗ്ളൂര്‍ക്കു വിട്ടു. ഉച്ചഭക്ഷണവും കഴിച്ച്‌ വൈകുന്നതു വരെ മജെസ്റ്റിക്കിന്‍റെ  നമ്മളിതുവരെ കണ്ടിട്ടില്ലാത്ത ഇടവഴികളിലൂടെയെല്ലം കറങ്ങി നടന്നു. ഒടുവില്‍ ബസിന്‍റെ  സമയമാകറായപ്പോഴേക്കും ഇനി ഒരു ഓട്ടോ പിടിച്ചുപൊയേക്കം എന്നു കരുതി അവിടെ കണ്ട ഒരു  ഓട്ടൊച്ചേട്ടനെ കൈകാണിച്ചു. മാന്യന്‍... അദ്ദേഹം വണ്ടി സൈഡാക്കി.&lt;br /&gt;&lt;br /&gt;"എങ്ങൊട്ടാ സാര്‍  പോകേണ്ടത്‌?"&lt;br /&gt;&lt;br /&gt;"കലാശിപാളയം. "&lt;br /&gt;&lt;br /&gt;"ഓ.കെ. കയറിക്കോ. "&lt;br /&gt;&lt;br /&gt;"എത്രയാ ചാര്‍ജ്‌?"&lt;br /&gt;&lt;br /&gt;"ഇത്രയും ദൂരം  പോയല്‍ പോരേ ഇതിനൊക്കെ എന്തു ചാര്‍ജ്‌ പറയാനാ... ഇങ്ങോട്ടു കയറു സര്‍. "&lt;br /&gt;&lt;br /&gt;"അല്ല  ചാര്‍ജ്‌ പറയ്‌ എന്നിട്ടു ഞാന്‍ കയറാം. "&lt;br /&gt;&lt;br /&gt;"അവിടം വരെ പോകാന്‍ ഞാന്‍ 500 രൂപയൊന്നും  ചൊദിക്കാന്‍ പോകുന്നില്ല, സര്‍ തന്നല്‍ മതി. "&lt;br /&gt;&lt;br /&gt;ശരി അങ്ങനെയെങ്കില്‍ അങ്ങനെ.  കയറിയേക്കം എന്നു ഞാനും കരുതി, കാരണം എതുവഴിയൊക്കെയൊ തെണ്ടിത്തിരിഞ്ഞു ഞാനിപ്പോ  എവിടെയാണെന്നു എനിക്കു തന്നെ അറിയില്ല. ഓട്ടോച്ചേട്ടന്‍ ശര്‍ക്കുപുര്‍ക്കെന്ന്‌  രണ്ടുമൂന്ന്‌ ഇടവഴിയിലൂടെയൊക്കെ പോയി എന്നെ അഞ്ചുമിനിറ്റിനകം സ്ഥലത്തെത്തിച്ചു.  സന്തോഷം... ഈ വഴി അറിയുമായിരുന്നെങ്കില്‍ നടന്നു വരാമായിരുന്നു എന്നു മനസ്സില്‍  കരുതി ഓട്ടൊച്ചേട്ടനോടു ചാര്‍ജ്‌ ചോദിച്ചു.&lt;br /&gt;&lt;br /&gt;100 രൂപ സര്‍. "&lt;br /&gt;&lt;br /&gt;"എത്രയാ?"&lt;br /&gt;&lt;br /&gt;100 രൂപ"&lt;br /&gt;&lt;br /&gt;കോള്ളാം, മാന്യന്‍ 100 രൂപ മതിയെന്ന്‌, അതും മിനിമം ചാര്‍ജിന്‍റെ ഓട്ടത്തിന്‌.  ഞാന്‍ അത്രയും തരാന്‍ പറ്റില്ല എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം സ്നേഹപൂര്‍വം  രണ്ടുമൂന്നു തവണ കന്നഡയില്‍ "മകനേ" എന്നു വിളിച്ചുകൊണ്ട്‌ പുറത്തേക്കിറങ്ങി.  (കന്നഡക്കാര്‍ മകനേ എന്നു വിളിച്ചാല്‍ എന്താണെന്നൊന്നും എന്നൊടു ചോദിക്കണ്ട ഞാന്‍  പറയില്ല അതു കന്നഡ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിക്കൊണം, മകന്‍റെ  മുന്‍പില്‍ ചേര്‍ക്കുന്ന വാക്കും അവര്‍ പറഞ്ഞു തരും.) ഞാന്‍ എന്തു ചെയ്യാനാണ്‌  ഒറ്റക്ക്‌? അതും ആരെങ്കിലും ചോദിച്ചാല്‍ എവിടുന്നു കയറി എന്നു പോലും പറയാന്‍  എനിക്കു സ്ഥലം അറിയില്ല. മറുതാ പോലെയുള്ള ഓട്ടോക്കരന്‍റെ സ്നേഹപൂര്‍വമായ "മകനെ"  വിളിക്കു മുന്‍പില്‍ അറിയാതെ തന്നെ പേഴ്സില്‍ നിന്നും 100 രൂപ നോട്ട്‌  ഉയര്‍ന്നുവന്ന്‌ അദ്ദേഹത്തിന്‍റെ കൈയില്‍ വിശ്രമിച്ചു. എല്ലാം സോള്‍വായി. അദ്ദേഹം  വീണ്ടും എന്നെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഓട്ടൊ മുന്നോട്ടെടുത്തു.&lt;br /&gt;&lt;br /&gt;100 രൂപ കിട്ടിയതിന്‍റെ സന്തോഷത്തില്‍ ഓട്ടോ അല്‍പം റൊമാന്‍റിക്കായി അതു വഴി വന്ന  ബി.എം.ടി.സി ബസിന്‍റെ ചുണ്ടത്തു തന്നെ "ഠിന്‍" എന്ന്‌ ഒറ്റ കിസ്സിംഗ്‌. അത്രയും  റൊമാന്‍റിക്കായ ഒരു കാഴ്ച എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഓട്ടോയുടെ  ഹെഡ്‌ലൈറ്റും മുന്‍വീലും നത്തു പുറകോട്ടു കഴുത്തു തിരിച്ചു നോക്കുന്നതുപോലെ  പുറകോട്ടു തിരിഞ്ഞു കിടക്കുന്നു. ഫ്രണ്ട്‌ ഒരു സൈഡ്‌ പാണ്ടി ലോറി കയറിയ  സോപ്പുപെട്ടി മാതിരിയും. എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാനെന്നോണം ബി.എം.ടി.സി  ഡ്രൈവര്‍ ഓട്ടോച്ചേട്ടനെ സ്നേഹപൂര്‍വം "മകനേ" എന്ന്‌ നല്ല ഉറക്കെത്തന്നെ  വിളിക്കുന്നു. അല്‍പം മുന്‍പു ഞാന്‍ നിന്ന പോലെ ഓട്ടോച്ചേട്ടന്‍ നില്‍ക്കുന്നു.  എന്തൊരു മാന്യന്‍!! എത്ര മനോഹരമായ രംഗം! ഹാപ്പി ജാമിലെ കുട്ടിയെപ്പോലെയയി എന്‍റെ  അവസ്ഥ "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ" വിളിച്ചു കൂവണമെന്നു തോന്നി. പിന്നെ  "മകനെ" എന്ന വിളി ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു. എന്‍റെ 100 രൂപ... അതു  ഓട്ടോച്ചേട്ടനു 1000 ആയി തിരിച്ചു കിട്ടി. സന്തോഷത്തോടെ ഞാന്‍ ബസിന്‍റെ ഓഫീസിലേക്കു  നടന്നു. രാത്രിയിലെ യത്രയില്‍ മുഴുവന്‍ മനോഹരമായ ആ റൊമാന്‍സ്‌ രംഗമായിരുന്നു  മനസ്സില്‍ നിറയെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-220144607167840704?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/220144607167840704/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=220144607167840704' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/220144607167840704'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/220144607167840704'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2008/12/blog-post.html' title='ഒരു ഓട്ടോയുടെ റൊമാന്‍സ്‌...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-6339268362285214083</id><published>2008-11-08T15:00:00.000+05:30</published><updated>2008-11-08T15:02:09.612+05:30</updated><title type='text'>ജന്‍മങ്ങള്‍... തുടര്‍ച്ച</title><content type='html'>"ബാംഗ്ളൂരിലെ സായാഹ്നങ്ങള്‍ വീണ്ടും തണുക്കാന്‍ തുടങ്ങിയിരിക്കുന്നു" ഓഫീസില്‍ നിന്നും ബസ്‌ സ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയില്‍ അയാള്‍ ഓര്‍ത്തു. ഇന്നെങ്കിലും നേരത്തെ ഇറങ്ങണമെന്നു കരുതിയതാണ്‌ അപ്പോഴാണ്‌ എല്ലാ പ്ളാനുകളേയും പൊളിച്ചു കൊണ്ടുള്ള ഒരു മീറ്റിംഗ്‌. വേണ്ടെന്നു വച്ചിട്ടും ബോസ്സിനെ മനസ്സില്‍ ശപിക്കാതിരിക്കന്‍ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;വഴിവിളക്കിന്‍റെ വെളിച്ചത്തില്‍ തണുപ്പിന്‍റെ ആവരണമണിഞ്ഞു കിടക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു "ബാംഗ്ളൂരിന്‍റെ തണുപ്പിന്‌ എന്നും ഒരു വശ്യതയുണ്ട്‌, താന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു വശ്യത". "പക്ഷേ മലിനീകരണവും വാഹനങ്ങളും ഇതു പോലെ വര്‍ദ്ധിച്ചാല്‍ ഇനിയും എത്രനാള്‍ ഈ മനോഹാരിതകള്‍ കാണും? "&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ അയളുടെ ചിന്തകളെ മുറിപ്പെടുത്താനെന്നോണം മൊബൈല്‍ ശബ്ദിച്ചു. അയാള്‍ മൊബൈല്‍ എടുത്തു നോക്കി പരിചയമില്ലാത്ത ഏതോ ഒരു മൊബൈല്‍ നമ്പര്‍. ഈ സമയത്തു തന്നെ വിളിക്കാന്‍ ഇതാരായിരിക്കും?&lt;br /&gt;&lt;br /&gt;"ഹലോ?"&lt;br /&gt;&lt;br /&gt;"ഹലോ!" മറുവശത്തു നിന്നും ഒരു  സ്ത്രീ ശബ്ദം.&lt;br /&gt;&lt;br /&gt;ആരാണിത്‌? ഒരു നിമിഷം ഒന്നാലോചിച്ചു.&lt;br /&gt;&lt;br /&gt;"എടാ പൊട്ടാ എന്തെടുക്കുകയാ?  എന്നെ മനസ്സിലായില്ലേ?" അധികാരത്തിലുള്ള ചോദ്യം.&lt;br /&gt;&lt;br /&gt;"ഉവ്വ്‌ ഈ ശബ്ദം താന്‍ എവിടെയോ  കേട്ടിട്ടുണ്ട്‌, പക്ഷേ തനിക്കിത്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല" അയാള്‍ കുഴങ്ങി.&lt;br /&gt;&lt;br /&gt;"ഇല്ല ആരാ ഇത്‌? എനിക്കു മനസ്സിലായില്ലല്ലോ?" ഒടുവിലയള്‍ക്കു സമ്മതിക്കാതിരിക്കാന്‍  കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;"എടാ ഇതു ഞാനാ സോന. " "ഇത്ര പെട്ടെന്നു നീ എന്നെ മറന്നോ?"&lt;br /&gt;&lt;br /&gt;"അതെ, ഇതവള്‍ തന്നെ" വളരെക്കാലം മനസ്സിനു സന്തോഷവും പിന്നെയൊരിക്കല്‍ വലിയൊരു മുറിവും തന്ന അതേ ശബ്ദം. താന്‍ ഈ ശബ്ദം കേട്ടിട്ടിപ്പോ ഏതാനും വര്‍ഷങ്ങളായിരിക്കുന്നു. മനപൂര്‍വം തന്നെ ആ മുഖവും ശബ്ദവും മനസ്സില്‍ നിന്നും മായ്ചുകളയാനുള്ള ശ്രമം ഏകദേശം വിജയിച്ചു വരികയയിരുന്നു, ഈയിടെയായി താന്‍ അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ലായിരുന്നു, പക്ഷേ ഇപ്പോളിതാ വീണ്ടും അവള്‍.&lt;br /&gt;&lt;br /&gt;"എടാ നീ അവിടെ എന്തു ചെയ്യുകയാ?"&lt;br /&gt;&lt;br /&gt;"ഓ നീയായിരുന്നോ? നീ ഇപ്പോ  ഇതെവിടുന്നാ?" അയാള്‍ തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഞാനിപ്പോ  നാട്ടിലാടാ"&lt;br /&gt;&lt;br /&gt;"നീ എന്തു ചെയ്യുകയാ ഇപ്പോളവിടെ? എവിടെയാ ജോലി?"&lt;br /&gt;&lt;br /&gt;"ഇപ്പോ  ജോലിയൊന്നുമില്ലെടാ, കെട്ടിയോനോടും മോനോടുമൊപ്പം സ്വസ്ഥം ഗൃഹഭരണം. "&lt;br /&gt;&lt;br /&gt;"അതിനു നിന്‍റെ കല്യാണം എന്നാ കഴിഞ്ഞത്‌?" "ആരേയും അറിയിച്ചില്ലല്ലോ?" അയാള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സിലേക്ക്‌ പഴയ ഒരു തണുത്ത സായാഹ്നത്തിന്‍റെ ഓര്‍മ്മകള്‍ ഓടിയെത്തി. മറുതലക്കല്‍ ഒരു ചെറിയ നിശബ്ദത അയാള്‍ക്കനുഭവപ്പെട്ടു.&lt;br /&gt;&lt;br /&gt;"നീ അതറിഞ്ഞില്ല അല്ലേ?" അവളുടെ സ്വരം ഇത്തവണ വളരെ  നേര്‍ത്തതായിരുന്നു.&lt;br /&gt;&lt;br /&gt;"അതിനു നീ എന്നെ അറിയിച്ചില്ലല്ലോ?"&lt;br /&gt;&lt;br /&gt;"ഹും... "&lt;br /&gt;&lt;br /&gt;"അല്ലാ  ആരെങ്കിലും നിന്നെ കെട്ടുമ്പോള്‍ നിന്‍റെ സഹോദരസ്ഥാനത്തു ഞാന്‍ വേണമെന്നു നീ പണ്ടു  പറഞ്ഞതോര്‍ക്കുന്നുണ്ടോ?"&lt;br /&gt;&lt;br /&gt;"എടാ നിനക്കെല്ലാം അറിയാവുന്നതല്ലേ?" വളരെ നേര്‍ത്ത  ശബ്ദത്തില്‍ അവള്‍ചോദിച്ചു.&lt;br /&gt;&lt;br /&gt;"ശരി അതു വിട്‌, നിനക്കു സുഖമല്ലേ" അവളുടെ ശബ്ദത്തില്‍ ഉത്സാഹം വീണ്ടെടുക്കനുള്ള  ഒരു പാഴ്ശ്രമം പ്രകടമായിരുന്നു.&lt;br /&gt;&lt;br /&gt;"സുഖം തന്നെ. ജീവിച്ചു പൊകുന്നു."&lt;br /&gt;&lt;br /&gt;"എന്നാല്‍ ശരി  ഇതാണെന്‍റെ നമ്പര്‍, ഇടക്കു വിളിക്കണം" "ഓ.കെ, ബൈ" അയാളുടെ മറുപടിക്കു കാക്കാതെ  അവള്‍ ഫോണ്‍ വച്ചു.&lt;br /&gt;&lt;br /&gt;അയാളുടെ ചിന്തകളില്‍ മുന്‍പൊരു തണുത്ത സായാഹ്ന്ത്തില്‍ കേട്ട വാക്കുകള്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-6339268362285214083?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/6339268362285214083/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=6339268362285214083' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6339268362285214083'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6339268362285214083'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2008/11/blog-post_08.html' title='ജന്‍മങ്ങള്‍... തുടര്‍ച്ച'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-3909360731517250065</id><published>2007-08-20T15:46:00.000+05:30</published><updated>2007-08-20T15:52:25.828+05:30</updated><title type='text'>സഹോദരങ്ങള്‍</title><content type='html'>"നീയറിഞ്ഞോ ദീപയുടെ കല്യാണം കഴിഞ്ഞു." ഒരു ദിവസം വൈകിട്ടത്തെ പതിവു പഴമ്പുരാണത്തിനയിടയില്‍ എന്‍റെ സഹമുറിയനായ അനീഷ്‌ എന്നോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഉവ്വ്‌. ഞാനതു നേരത്തെ അറിഞ്ഞായിരുന്നു ശ്രീകാന്ത്‌ എന്നോടു പറഞ്ഞിരുന്നു." ഞങ്ങളുടെ മറ്റൊരു സഹമുറിയനാണ്‌ ശ്രീകാന്ത്‌, ദീപ അവന്‍റെ ഓഫീസിലായിരുന്നു വര്‍ക്ക്‌ ചെയ്തിരുന്നത്‌. ഒരിക്കല്‍ അവനാണ്‌ ദീപയെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തിയത്‌.&lt;br /&gt;&lt;br /&gt;"അവള്‍ ആരെയാണു വിവാഹം കഴിച്ചതെന്നു നിനക്കറിയാമോ?" അവന്‍ വീണ്ടും ചോദിച്ചു.&lt;br /&gt;&lt;br /&gt;അതെനിക്കറിയില്ലയിരുന്നു. "ആരെയാണെങ്കിലെന്താ രണ്ടും ഇപ്പോ അമേരിക്കയില്‍ എത്തിയിട്ടുണ്ടാകും" അവള്‍ക്ക്‌ അമേരിക്കയില്‍ പോകനുള്ള ഗ്രീന്‍ കാര്‍ഡ്‌ ഉണ്ടായിരുന്നു. ഭര്‍ത്താവിനും ഒപ്പം ചെല്ലാം.&lt;br /&gt;&lt;br /&gt;"ഹുംംം... ഉണ്ടാകും... അവളുടെ കൂടെ അന്നിവിടെ വന്ന ആ പയ്യനില്ലേ ശ്രീകാന്ത്‌ അവളുടെ ആങ്ങളയാനെന്നും പറഞ്ഞു പരിചയപ്പെടുത്തിയത്‌, അവനെയാ അവളു കെട്ടിയത്‌. ബോയ്‌ ഫ്രണ്ടിനെ ആങ്ങളയാണെന്നും പ്രഞ്ഞു നമ്മളെ പരിചയപ്പെടുത്തണ്ട കാര്യം അവനുണ്ടായിരുന്നോ? നമ്മളാരും അവളുടെ ലൈന്‍ പൊളിക്കാനൊന്നും പോണില്ലായിരുന്നല്ലോ. "&lt;br /&gt;&lt;br /&gt;അവന്‍ പറഞ്ഞതു കേട്ട്‌ ഞാനൊന്നു ഞെട്ടി. എന്തു മറുപടി പറയണം എന്നറിയാതെ ഞാന്‍ മറ്റെന്തൊക്കെയോ കാര്യങ്ങളിലേക്കു സംസാരം തിരിച്ചു വിട്ടു. പക്ഷേ എന്‍റെ ഉള്ളില്‍ നിറയെ അവരുടെ രൂപമായിരുന്നു.&lt;br /&gt;&lt;br /&gt;ഓഫീസില്‍ ശ്രീകാന്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദീപ. എന്നും അവളുടെ ആങ്ങളയുടെ കൂടെയായിരുന്നു അവള്‍ വരികയും പോകുകയും ചെയ്തിരുന്നത്‌. ഒരിക്കല്‍ പലതിനെപ്പറ്റിയും പറയുന്നതിനിടയില്‍ അവല്‍ ശ്രീകാന്തിനോട്‌ അവളെപ്പറ്റിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;"ശ്രീകാന്ത്‌ നീ കരുതുന്നുണ്ടാകും ഞാന്‍ വളരെ ഭാഗ്യവതിയായ ഒരു പെണ്‍കുട്ടിയാണെന്ന്‌ ഒരര്‍ത്ഥത്തില്‍ ശരിയാണ്‌ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു അച്ഛനും അമ്മയും സഹോദരനും എനിക്കുണ്ട്‌, പക്ഷേ എന്‍റെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആരാണെന്ന്‌ എനിക്കറിയില്ല. "&lt;br /&gt;&lt;br /&gt;"എന്‍റെ നീയറിയുന്ന ഈ അച്ഛന്‍റെ വലിയ മനസ്സൊന്നുകൊണ്ടു മാത്രമാണ്‌ ഞാനീ ഭൂമിയില്‍ ജനിക്കാനിടയായത്‌. എന്‍റെ യഥാര്‍ത്ഥ അമ്മയുടെ ചെറുപ്പകാലത്തെ ഏതോ ഒരു തെറ്റിന്‍റെ ഫലമാണ്‌ ഞാന്‍. അവരുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയിട്ട്‌ അതിന്‍റെ കാരണഭൂതന്‍ -എന്‍റെ അച്ഛന്‍- അവരെ ഉപേക്ഷിച്ചു പോയി. പിന്നെ എന്നെ ഉദരത്തില്‍ വച്ചു തന്നെ നശിപ്പിക്കാനുള്ള എന്‍റെ അമ്മയുടെ തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ചത്‌ അവരുടെ നല്ലൊരു സുഹൃത്തായിരുന്ന എന്‍റെ ഈ അച്ഛനാണ്‌, കുട്ടിയെ അദ്ദേഹത്തിന്‍റെ സ്വന്തം കുട്ടിയായി വളര്‍ത്തിക്കൊള്ളമെന്ന കരാറില്‍. "&lt;br /&gt;&lt;br /&gt;"എന്‍റെ സ്വന്തം അച്ഛനും അമ്മയും ആരാണെന്നെനിക്കറിയില്ല. എനിക്കറിയണമെന്നുമില്ല. അവര്‍ എവിടെയെങ്കിലും അവരവരുടെ കുടുംബവുമായി സുഖമായി ജീവിക്കുന്നുണ്ടാകും. "&lt;br /&gt;&lt;br /&gt;"ഇന്നെനിക്ക്‌ എല്ലാമുണ്ട്‌, അച്ഛന്‍, അമ്മ, ചേട്ടന്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍. ഞാന്‍ അവരുടെ സ്വന്തമാണ്‌ അവര്‍ എന്‍റെയും. "&lt;br /&gt;&lt;br /&gt;ശ്രീകാന്ത്‌ പറഞ്ഞാണ്‌ ഞാനീ കാര്യങ്ങള്‍ അറിഞ്ഞത്‌. എനിക്കാ അച്ഛനോടും അമ്മയോടും വളരെ ബഹുമാനം തോന്നി. ഒരു കുഞ്ഞിന്‍റെ ജനിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുവാന്‍ അവളെ സ്വന്തമായി ഏറ്റെടുത്തവര്‍. സാധാരണ ആര്‍ക്കും എളുപ്പം സ്വീകരിക്കാന്‍ പറ്റുന്ന ഒരു തീരുമാനമല്ലല്ലോ അത്‌.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഒറ്റക്കു കിട്ടിയപ്പോള്‍ ഞാന്‍ ശ്രീകാന്തിനോട്‌ അനീഷ്‌ പറഞ്ഞതിനെപ്പറ്റി ചോദിച്ചു. "ശരിയാണ്‌. അവള്‍ അവളുടെ 'ആങ്ങള'യെത്തന്നെയാണ്‌ വിവാഹം ചെയ്തത്‌. ഇപ്പോ രണ്ടാളും അമേരിക്കയിലാണ്‌. "&lt;br /&gt;&lt;br /&gt;ആ പാവം അച്ഛനും അമ്മയും ഇപ്പോ ജീവിതവും അഭിമാനവും തകര്‍ന്ന് മനക്ളേശവും രോഗങ്ങളുമായി ആശുപത്രികളിലും വീട്ടിലുമായി ശിഷ്ടജീവിതം കഴിക്കുന്നു. ഒരിക്കല്‍ അവരുടെ സ്വന്തമായിരുന്ന മക്കള്‍ അവരെ ഇപ്പോ വിളിക്കുക പോലുമില്ല. ലോകത്താരും ചെയ്യാന്‍ തയ്യാറാകാത്ത ഒരു ത്യാഗം ചെയ്തതിന്‌ അവര്‍ക്ക്‌ ഇങ്ങനെ ഒരു പ്രതിഫലമല്ലേ തിരിച്ചു കൊടുക്കാന്‍ അവള്‍ക്ക്‌ ആവുകയുള്ളൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-3909360731517250065?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/3909360731517250065/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=3909360731517250065' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/3909360731517250065'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/3909360731517250065'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/08/blog-post_20.html' title='സഹോദരങ്ങള്‍'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-1554008763553041701</id><published>2007-07-25T17:49:00.000+05:30</published><updated>2007-07-25T17:54:55.822+05:30</updated><title type='text'>കാത്തിരിപ്പ്‌</title><content type='html'>ക്ളോക്കില്‍ മണി എട്ടടിച്ചു, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനേ തോന്നിയില്ല. ഇനി എന്നാണ്‌ ഇങ്ങനെ മതിവരുവോളം കിടന്നുറങ്ങാന്‍ പറ്റുക? നാലു ദിവസത്തെ അവധിക്കു വീട്ടില്‍ വന്നതാണ്‌, ഇനി ഇന്നു വൈകിട്ടത്തെ ബസില്‍ വീണ്ടും ബാംഗ്ളൂരിന്‍റെ തിരക്കുകളിലേക്ക്‌. ഇനി ഇതുപോലെ ഒന്നുറങ്ങണമെങ്കില്‍ വീണ്ടും നാട്ടില്‍ വരണം. പക്ഷേ വിശപ്പിന്‍റെ വിളി ഉറക്കത്തിന്‍റെ വിളിയേക്കാള്‍ ഉച്ചത്തിലായപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അടുക്കളയില്‍ പാത്രത്തിന്‌ എണ്ണം വയ്ക്കുമ്പോള്‍ അമ്മ പറഞ്ഞു "എടാ, പാറുവമ്മ നിന്നെ ഇന്നലെയും തിരക്കി. ഇന്നെങ്കിലും അവിടം വരെയൊന്നു ചെല്ല്‌." "ശരിയാണ്‌" ഞാനും ആലോചിച്ചു. ഞാന്‍ വന്നു എന്നറിഞ്ഞ അന്നു മുതല്‍ അന്വേഷിക്കുന്നതാണ്‌, ഇതു വരെ ചെന്നൊന്നു കാണാന്‍ പറ്റിയില്ല. ആകെ നാലു ദിവസമാണ്‌ അവധി അതിനിടയില്‍ തൊട്ടടുത്ത വീടായിരുന്നിട്ടു കൂടി ഒന്നു ചെന്നു കാണാന്‍ സമയം കിട്ടിയില്ല. അല്ലെങ്കിലും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ മറ്റെന്തിനൊക്കെ സമയം കിട്ടിയാലും പ്രായമായവരെ കാണാനൊ അവര്‍ക്കായി അല്‍പസമയം ചിലവഴിക്കാനോ സമയം കിട്ടാറില്ലല്ലോ.&lt;br /&gt;&lt;br /&gt;പാറുവമ്മ എന്‍റെ വീടിന്‍റെ തൊട്ടടുത്ത വീട്ടിലേയാണ്‌. ഏകദേശം എണ്‍പതോടടുത്ത പ്രായം. ഒരു കറുപ്പു രേഖ പോലും അവശേഷിക്കാത്ത തലമുടി. പ്രായാധിക്യം മൂലം വളഞ്ഞ ശരീരം. നടക്കുന്നതു കണ്ടാല്‍ അല്‍പം ചരിഞ്ഞ ഒരു 'റ' ആണെന്നു തോന്നും. വാര്‍ധക്യത്തിന്‍റെ അവശതകള്‍ മാറ്റി വച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ ഇപ്പോള്‍ ഒരു പനിക്കു ശേഷം അല്‍പം അവശതയാണ്‌. അധികം വീടിനു പുറത്തേക്ക്‌ ഇറങ്ങാറില്ല. അല്ലെങ്കില്‍ ഇതിനു മുന്‍പു തന്നെ എന്നെ അന്വേഷിച്ചു പലവട്ടം വീട്ടില്‍ വന്നേനെ. പക്ഷേ ഇന്നും ഞാന്‍ അവിടെ ചെല്ലുന്നില്ലെങ്കില്‍ വൈകിട്ടു ഞാന്‍ പോകുന്നതിനു മുന്‍പായി തീര്‍ച്ചയായും അന്വേഷിച്ചു വരും. മനസ്സില്‍ അല്‍പം കുറ്റബോധത്തോടു കൂടി ഞാന്‍ അവിടേക്കു നടന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ ചെല്ലുമ്പോള്‍ തന്‍റെ മുറിയില്‍ കട്ടിലില്‍ കൂനിക്കൂടി ഇരിക്കുകയാണ്‌ പാറുവമ്മ. പനി വിട്ടുമാറാത്തതോ എന്തോ ഒരു പുതപ്പും ശരീരത്തു ചുറ്റിയിട്ടുണ്ട്‌. എന്നെ കണ്ടപ്പോള്‍ വളരെ സന്തോഷമായെന്നു ആ മുഖം വിളിച്ചു പറഞ്ഞു. പിന്നെ സ്വന്തം ക്ഷീണവും വിവശതയുമെല്ലാം മറന്ന്‌ എന്നെ കൂടെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. എപ്പോഴും അങ്ങനെയാണ്‌ എന്നെ കാണുമ്പോളെല്ലാം എന്‍റെ ജോലി, താമസം, ഭക്ഷണം, ബംഗ്ളൂരിലെ കാലാവസ്ഥ എല്ലാം അവര്‍ക്കറിയണം. പിന്നീട്‌ അവര്‍ ഞാന്‍ കഴിഞ്ഞ തവണ വന്നു പോയതിനു ശേഷമുള്ള നാട്ടു വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെങ്കില്‍ കൂടി അവര്‍ എല്ലാ കാര്യങ്ങളിലും വളരെ അപ്ഡേറ്റഡ്‌ ആണെന്നെനിക്കു തോന്നി. അപ്പോഴാണ്‌ അവരുടെ നെറ്റിയിലെ ഒരു മുറിവിന്‍റെ പാട്‌ ഞാന്‍ കണ്ടത്‌, കഴിഞ്ഞ ഏതോ ഒരു ദിവസം രാത്രി ആരേയും വിളിക്കാതെ അല്‍പം വെള്ളം കുടിക്കാന്‍ എഴുന്നേറ്റു പോയപ്പോള്‍ മറിഞ്ഞു വീണതാണത്രേ. അല്ലെങ്കിലും പാറുവമ്മക്ക്‌ തന്‍റെ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതാണ്‌ ഇഷ്ടം, മറ്റുള്ളവരെ ശല്യപ്പെടുത്താറില്ല. അതിനിടയില്‍ സ്വന്തം പ്രായത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും മറന്നപ്പോള്‍ സംഭവിച്ചതാണത്‌. മണ്ണില്‍ അധ്വാനിച്ചു ജീവിച്ച പഴയ തലമുറക്ക്‌ അല്ലെങ്കിലും ചെറിയ കാര്യങ്ങല്‍ക്ക്‌ മറ്റുള്ളവരെ ആശ്രയിക്കുന്നത്‌ ഇഷ്ടമുള്ള കാര്യമല്ലല്ലോ.&lt;br /&gt;&lt;br /&gt;ഏറെ നേരം നീണ്ട സംസാരത്തിനിടയില്‍ ഞാന്‍ ചോദിച്ചു "ചേച്ചിയുടെ വിവരം എന്തുണ്ട്‌?" അവര്‍ ഒരു നിമിഷം മൂകയായി. അതിനു ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു "ഈയടുത്തു വന്നിരുന്നു, അവള്‍ക്കു സുഖം തന്നെ". 'ചേച്ചി' അവരുടെ മകളാണ്‌. മകളെന്നുവച്ചല്‍ സഹോദരന്‍റെ മകള്‍. സഹോദരന്‍റെ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ ഈ ലോകത്തിനു നല്‍കിയിട്ട്‌ കടന്നുപോയപ്പോള്‍ വിവാഹജീവിതം വേണ്ടെന്നു വച്ച്‌ അതിന്‍റെ അമ്മയായ സ്ത്രീയാണ്‌ അവര്‍. പിന്നീട്‌ അതേപോലെ തന്നെ ഒരു സഹോദരിയുടെ മകനേയും അവര്‍ക്ക്‌ മകനായി കിട്ടി. താന്‍ പ്രസവിച്ചതല്ലെങ്കിലും ആ മക്കള്‍ക്ക്‌ അമ്മയായി അവരെ വളര്‍ത്തി ഒരു ഒരു നല്ല ജീവിതം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ചേച്ചി ഇപ്പോള്‍ ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം വടക്കേ ഇന്ത്യയിലെവിടെയോ ആണ്‌. പെറ്റമ്മയേക്കാള്‍ കാര്യമായി തന്നെ വളര്‍ത്തിയ പൊറ്റമ്മ ഇപ്പോ അവര്‍ക്കൊരു ബാധ്യതയാണ്‌ അവരെ കാണാന്‍ വരികയോ വിളിക്കുകയോ ഒന്നുമില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവിടെ വന്ന്‌ സ്വത്തിന്‍റെ പേരില്‍ ബഹളമുണ്ടാക്കും. പക്ഷേ മകളെ അതിന്‍റെ പേരില്‍ കുറ്റപ്പെടുത്താന്‍ ആ അമ്മ ഇപ്പൊഴും തയ്യാറല്ല. ഇപ്പോഴും മകളും പേരക്കുട്ടികളും വരുന്നതും കാത്തിരിപ്പാണവര്‍.&lt;br /&gt;&lt;br /&gt;ഇനി എന്തു ചോദിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ പതിയെ അവരുടെ കൈത്തലം എന്‍റെ കൈയില്‍ പിടിച്ച്‌ യാത്ര പറഞ്ഞു പുറത്തിറങ്ങി. അവരുടെ കണ്ണില്‍ കണ്ണുനീര്‍ പൊടിഞ്ഞെന്ന്‌ എനിക്കു തോന്നി. വീട്ടില്‍ വന്നപ്പോള്‍ ചേച്ചി വന്നതിനെപ്പറ്റി ഞാന്‍ അമ്മയോട്‌ ചോദിച്ചു. അപ്പോഴാണ്‌ അതിന്‍റെ സത്യം അറിയാന്‍ കഴിഞ്ഞത്‌, ഈയടുത്തും ചേച്ചി വന്നിരുന്നു, പതിവുപോലെ കുറെ ബഹളമുണ്ടാക്കി, ഇനി അമ്മ മരിക്കാതെ ആ വീട്ടില്‍ കാലു കുത്തില്ല എന്നു പറഞ്ഞാണത്രേ പോയത്‌. മകള്‍ വരുന്നതും കാത്തിരിക്കുന്ന ആ അമ്മക്ക്‌ ഇനി മകളെ ഒരിക്കല്‍ കൂടി കാണാനാവുമോ? എനിക്കറിയില്ല. ഈശ്വരന്‍ തീരുമാനിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-1554008763553041701?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/1554008763553041701/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=1554008763553041701' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/1554008763553041701'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/1554008763553041701'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/07/blog-post_25.html' title='കാത്തിരിപ്പ്‌'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-6356921590633356040</id><published>2007-07-03T17:04:00.000+05:30</published><updated>2007-07-03T17:08:15.175+05:30</updated><title type='text'>ജന്‍മങ്ങള്‍</title><content type='html'>‍ചുറ്റും തിരക്കു കൂട്ടുന്ന ആളുകളെയോ വാഹനങ്ങളേയോ ശ്രദ്ധിക്കാതെ അയാള്‍ നടത്തിന്‍റെ വേഗത കൂട്ടി. അവളുടെ സ്വരം അപ്പോഴും അയാളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു. "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും." ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി. അയാളുടെ ചിന്തകള്‍ നടത്തത്തേക്കാള്‍ വേഗതയില്‍ പുറകോട്ടു സഞ്ചരിച്ചു, വര്‍ഷങ്ങള്‍ പുറകിലേക്ക്‌.&lt;br /&gt;&lt;br /&gt;"എടാ നിനക്കെന്‍റെ സഹോദരനായി ജനിച്ചുകൂടായിരുന്നോ?" അവളുടെ വാക്കുകള്‍ അയാളുടെ മനസ്സിലേക്കു വീണ്ടും കടന്നു വന്നു. സോന, ഒരിക്കല്‍ തന്‍റെ സ്വന്തം പെങ്ങളെന്നു കരുതിയവള്‍, ഇന്നവള്‍ തനിക്കു തീര്‍ത്തും അന്യയായി മാറിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;കോളേജ്‌ ജീവിത കാലത്തെ വെറും ഒരു സഹപാഠി മാത്രമായിരുന്നില്ല അവള്‍, എന്തും ഏതും പറയുകയും പങ്കു വയ്ക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്ത്‌. ആദ്യം അവളെ കണ്ടപ്പോള്‍ ഒരു തെറിച്ച പെണ്ണുന്നു മാത്രമേ കരുതിയുള്ളൂ, പക്ഷേ പിന്നീടെപ്പോഴോ അവള്‍ ക്ളാസ്സിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി. അത്രയൊന്നും സുന്ദരിയായിരുന്നില്ല അവള്‍, പക്ഷേ അവളുടെ കണ്ണുകള്‍ ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. തന്‍റെ സ്വതസിദ്ധമായ വായാടിത്തം കൊണ്ട്‌ അവള്‍ വളരെയെളുപ്പം എല്ലാവരുടേയും സുഹൃത്തായി മാറി. അതോടൊപ്പം തന്നെ പല അദ്ധ്യാപകരുടെയും കണ്ണിലെ കരടായി അവള്‍ മാറാന്‍ അതിടയാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സന്തോഷകരമായി നാളുകള്‍ കടന്നു പോയി. അവളുടെ ജീവിതത്തിലേക്കു ദുഖത്തിന്‍റെ കാര്‍മേഘങ്ങള്‍ കടന്നു വന്നു പെട്ടെന്നായിരുന്നു. അവളുടെ മുതിര്‍ന്ന സഹോദരി അവളുടെ അമ്മയെ ആത്മഹത്യാ ശ്രമത്തിലേക്കു തള്ളി വിട്ടുകൊണ്ട്‌ വീട്ടിലെ ജോലിക്കാരനുമായി നാടുവിട്ടു. പിന്നീട്‌ അവളെ താന്‍ ഒരിക്കലും പഴയ പ്രസരിപ്പോടെ കണ്ടിട്ടില്ല. എങ്കിലും ആ സൌഹൃദം അതു തുടര്‍ന്നു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;കോളേജ്‌ ജീവിതത്തിന്‍റെ അവസാനം അവിടെനിന്നും രക്ഷപെടാനുള്ള ധൃതിയായിരുന്നു അവളില്‍ മുന്നിട്ടു നിന്നത്‌. അതിനു ശേഷം അവള്‍ ഉപരിപഠനത്തിനൊന്നും മുതിരാതെ ചെന്നൈ നഗരത്തിലെ ഒരു കോള്‍ സെന്‍ററില്‍ തന്‍റെ ജീവിതത്തിന്‍റെ അടുത്ത ഘട്ടം ആരംഭിച്ചു. ആദ്യമാദ്യം മുടങ്ങാതെയുള്ള ഫോണ്‍ വിളികള്‍ തങ്ങളുടെ സൌഹൃദം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായിച്ചു. പിന്നെപ്പിന്നെ അതു ചുരുങ്ങി ചുരുങ്ങി വന്നു. പിന്നീടെപ്പോഴോ അതും നിന്നു. പിന്നെ താന്‍ അവളെ കാണുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈ സന്ദര്‍ശിച്ചപ്പോഴാണ്‌. ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും ലഭിച്ച അവളുടെ അഡ്രസ്സുമായി അവളുടെ താമസസ്ഥലം തേടി താന്‍ ചെല്ലുകയായിരുന്നു. അവള്‍ വളരെയധികം മാറിപ്പോയിരുന്നു, എങ്കിലും തന്‍റെ സന്ദര്‍ശനം അവളെ സന്തോഷിപ്പിച്ചെന്നു തോന്നി. പിന്നീട്‌ സുഹൃത്തില്‍ നിന്നാണ്‌ അവളുടെ പുതിയ ഒരു ബന്ധത്തെപ്പറ്റി അറിഞ്ഞത്‌. അവളുടെ ഓഫീസില്‍ തന്നെയുള്ള ഒരു പയ്യന്‍, പക്ഷെ അവരുടെ ബന്ധം ഒരു വഴിവിട്ട തലത്തിലേക്കാണെന്നുള്ള അറിവ്‌ തനിക്കൊരു ഷോക്കായി മാറി.&lt;br /&gt;&lt;br /&gt;പിന്നീട്‌ കുറെക്കാലം താന്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല. ഒരിക്കല്‍ നാട്ടില്‍ വന്ന സുഹൃത്തില്‍ നിന്നും അവള്‍ ഇപ്പോള്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു കോള്‍ ഗേള്‍ ആയി മാറിയെന്ന്‌ അറിഞ്ഞു. തനിക്കത്‌ ഒരിക്കലും വിശ്വസിക്കാനാവുമായിരുന്നില്ല. പക്ഷേ ഒരിക്കല്‍ അവളുടെ ജീവിതത്തിലെ ആ ഘട്ടത്തിനും നിര്‍ഭാഗ്യവശാല്‍ സാക്ഷിയാകേണ്ടി വന്നു.&lt;br /&gt;&lt;br /&gt;പിന്നെയും വര്‍ഷങ്ങളുടെ ഇടവേള, തന്‍റെ ജീവിതം ബംഗ്ളൂരിലെ ഐ.ടി ലോകത്തേക്കു പറിച്ചു നട്ടു. ഇനി ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്തവണ്ണം അവളെ താന്‍ മറന്നു കഴിഞ്ഞിരുന്നു. അതിനിടയ്ക്കായിരുന്നു അവിചാരിതമായ ഈ കണ്ടുമുട്ടല്‍. സയാഹ്നത്തിലെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു കാപ്പിയുടെ ചൂടും ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണു മുന്‍പിലെ മേശയില്‍ നിന്നും തന്നെ നോക്കി ചിരിച്ചു കാട്ടുന്ന ആ കുസൃതിക്കുടുക്കയെ ശ്രദ്ധിച്ചത്‌. അവന്‍റെ അച്ഛ്നും അമ്മയും അവനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം, അവര്‍ സായാഹ്നം ആസ്വദിക്കുവന്‍ വന്നതാനെന്നു തോന്നി. അവനെ ശ്രദ്ധിക്കുന്നതിനിടയില്‍ തികച്ചും യാദൃശ്ചികമായാണ്‌ അവന്‍റെ അമ്മയെ ശ്രദ്ധിച്ചത്‌. ആ മുഖം, മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്നുപോയി. അതെ അവള്‍ തന്നെ സോന, ഇല്ല തനിക്കൊരിക്കലും തെറ്റില്ല. മനസ്സില്‍ ഒരു വടംവലി നടന്നു. ഒടുവില്‍ അവളുടെ ഭര്‍ത്താവ്‌ കൈ കഴുകാന്‍ എഴുന്നേറ്റ സമയം നൊക്കി താന്‍ അടുത്തു ചെന്ന്‌ വിളിച്ചു, "സോനാ". ഞെട്ടി നോക്കിയ അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച വളരെ വ്യക്തമായിരുന്നു. പക്ഷെ അവളുടെ മറുപടി അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു, "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും. "&lt;br /&gt;&lt;br /&gt; മനസ്സില്‍ ആ സ്വരം വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. അയാള്‍ ചിന്തകള്‍ക്ക്‌ അവധി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തന്‍റെ നടത്തത്തിന്‍റെ വേഗത വീണ്ടും കൂട്ടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-6356921590633356040?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/6356921590633356040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=6356921590633356040' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6356921590633356040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6356921590633356040'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/07/blog-post.html' title='ജന്‍മങ്ങള്‍'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-7997485089198818539</id><published>2007-06-21T17:33:00.000+05:30</published><updated>2007-06-21T17:45:24.717+05:30</updated><title type='text'>ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌</title><content type='html'>‍തിരക്കേറിയ ജീവിതത്തിന്‍റെ ആകുലതകള്‍ക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ അവനെ കണ്ടപ്പോള്‍ മരുപ്പച്ച കണ്ട മരുയാത്രക്കാരന്‍റെ ആശ്വാസമാണ്‌ തോന്നിയത്‌. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഒരുപിടി ഓര്‍മ്മകളുടെ കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു അത്‌. ട്രെയിനുകളുടെ ചൂളം വിളികളുടെയും, എന്തിനോ വേണ്ടി ധൃതികൂട്ടുന്ന ജനങ്ങളുടെ കലപില ശബ്ദങ്ങളുടെയും ഇടയില്‍ നിന്നുകൊണ്ടുള്ള ഞങ്ങളുടെ സംസാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍. എന്നു ഞാന്‍ ആഗ്രഹിച്ചു. ഇടയ്ക്കെപ്പൊഴോ അവന്‍ ചോദിച്ചു "നീയറിഞ്ഞിരുന്നോ? അവളുടെ വിവാഹത്തെപ്പറ്റി. "&lt;br /&gt;&lt;br /&gt;*****************************&lt;br /&gt;&lt;br /&gt;അവള്‍. എന്നും ഓര്‍ക്കാന്‍ ഇഷടപ്പെട്ടിരുന്ന ആ മുഖം വീണ്ടും ഒര്‍മ്മയില്‍ നിറഞ്ഞു. ഇല്ല ഈയിടെയായി അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ല. അല്ലെങ്കിലും തന്നെപ്പറ്റി തന്നെ ഓര്‍ക്കാന്‍ സമയമില്ലാത്തപ്പോള്‍ എങ്ങനെ അവളെ ഓര്‍ക്കും? ഇപ്പോ ഏറെ നാളുകള്‍ക്കു ശേഷമാണ്‌ അവളെപ്പറ്റി വീണ്ടും ഓര്‍ക്കുന്നത്‌. അവളെ ആദ്യമായി കണ്ട നിമിഷം മനസ്സിലേക്ക്‌ കടന്നു വന്നു.&lt;br /&gt;&lt;br /&gt;അത്‌ എന്‍റെ ഹൈസ്കൂള്‍ ജീവിതകാലം. ലോകത്തെന്തിനോടും പ്രണയം തോന്നുന്ന പ്രായം. ഒരു ദിവസം രാവിലെ രണ്ടാം നിലയിലുള്ള എന്‍റെ ക്ളാസ്സില്‍ നിന്നും താഴെക്കൂടി വരുന്നവരെ നോക്കിക്കൊണ്ടു നിന്നപ്പോളാണ്‌ ആദ്യമായി അവളെ കാണുന്നത്‌. ഓടിക്കയറി വരുന്ന ആണ്‍കുട്ടികളുടെ ഇടയിലൂടെ പുസ്തകങ്ങളും നെഞ്ചിലടുക്കി പതിയെ നടന്നു വരുന്ന വെളുത്ത പെണ്‍കുട്ടി. മുന്‍പെന്നും ഉണ്ടാകാത്ത എന്തോ ഒന്ന്‌ എന്‍റെ ശരീരത്തിലൂടെ കടന്നു പോയി. മുമ്പൊരു പെണ്‍കുട്ടിയേയും കണ്ടപ്പൊഴൊന്നും തോന്നാത്ത എന്തോ ഒന്ന്‌. കുട്ടികളുടെ ഇടയില്‍ അലിഞ്ഞു ചേര്‍ന്ന അവള്‍ പടികള്‍ കയറി എന്‍റെ സമീപത്തുകൂടി കടന്നുപോയപ്പോളാണ്‌ ഞാന്‍ പൂര്‍വസ്ഥിതിയിലേക്കു വന്നത്‌.&lt;br /&gt;&lt;br /&gt;പിന്നെ അവളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍. അവള്‍ എന്‍റെ നിലയില്‍ തന്നെയുള്ള ക്ളാസ്സിലാണെന്നുള്ള അറിവ്‌ ഒരേ സമയം ആനന്ദവും അത്ഭുതവും പകര്‍ന്നു. പിന്നെ സ്കൂളിലുള്ള എന്‍റെ ദിവസങ്ങള്‍ അവളെ കാത്തു നില്‍ക്കുന്നിടത്തു നിന്നാണ്‌ ആരംഭിച്ചത്‌. പതിയെപ്പതിയെ അവളുമായി സംസാരിക്കുവാനും ഒരു നല്ല സൌഹൃദം സ്ഥാപിക്കുവാനും എനിക്കായി. ഒരു നല്ല സൌഹൃദത്തിന്‍റെ ഊഷ്മളത, അതിന്‍റെ ഇടയില്‍പ്പെട്ടു അവളോടു പറയാനാവാത്ത പ്രണയം. അത്‌ എന്‍റെ സ്വകാര്യമായി ഞാന്‍ സൂക്ഷിച്ചു. എന്‍റെ പ്രണയം, എന്നെങ്കിലും അവള്‍ അതറിഞ്ഞിരുന്നുവോ? ഇല്ല. വഴിയില്ല. ഒന്നിച്ചുള്ള സ്കൂള്‍ വിനോദയാത്രയില്‍ പരസ്പരം കൈകോര്‍ത്തു നടക്കാനായെങ്കിലും എന്‍റെ മനസ്സ്‌ അവള്‍ക്കു മുന്‍പില്‍ തുറക്കാനാവത്ത ഒരു ഭീരുവായി ഞാന്‍. ഒരുപക്ഷെ, അവളുടെ സോദരന്‍ എന്‍റെ ഒരു നല്ല സുഹൃത്താണെന്നതും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കാം. അവസാന പരീക്ഷയും കഴിഞ്ഞ്‌ സ്കൂളിനോട്‌ വിട പറയുമ്പോള്‍ അവളെ ഇനിയും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു മനസ്സിനെ മഥിച്ചിരുന്നത്‌. പിന്നെ ഉരിപഠനത്തിന്‍റെ വര്‍ഷങ്ങള്‍. ഇടക്കെപ്പോഴോ ഒന്നു രണ്ടു വട്ടം അവളെ കാണാന്‍ കഴിഞ്ഞു. പിന്നീട്‌ അന്യസംസ്ഥാനത്തുള്ള എന്‍റെ പ്രൊഫഷണല്‍ പഠനത്തിനടിയില്‍ അവളുടെ വിവാഹ വാര്‍ത്തയും എവിടെനിന്നോ അറിഞ്ഞു.&lt;br /&gt;&lt;br /&gt; *******************************&lt;br /&gt;&lt;br /&gt;ഇതെല്ലാം ഞാന്‍ മുന്‍പേ അറിഞ്ഞതാണല്ലോ പിന്നെ ഇപ്പൊ ഇത്‌ ചോദിക്കാനുള്ള കാരണം എന്ന മുഖഭാവത്തൊടെ അവനെ ഞാന്‍ നോക്കി. എന്‍റെ മനോഗതം മനസ്സിലാക്കിയതുപോലെ അവന്‍ പറഞ്ഞു "ഞാന്‍ അവളുടെ രണ്ടാം വിവാഹത്തിന്‍റെ കാര്യമാണ്‌ പറഞ്ഞത്‌". എന്‍റെ മനസ്സില്‍ എന്തോ ഒന്നു പൊട്ടിച്ചിതറി. അവള്‍ ഇപ്പോല്‍ ഒരു കുട്ടിയുടെ അമ്മയാണെന്നും, ആദ്യ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയതിനാല്‍ അവളുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തു തന്നെ മറ്റൊരാളെ വിവാഹം കഴിച്ചെന്നുമുള്ള അവന്‍റെ വിവരണത്തിനിടയില്‍ എന്‍റെ മനസ്സ്‌ മറ്റെവിടേക്കോ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു കുട്ടിയയും കൈയില്‍ പിടിച്ച്‌ വിവാഹ വേഷവും ധരിച്ചു നില്‍ക്കുന്ന അവളുടെ രൂപമായിരുന്നു എന്‍റെ മനസ്സ്‌ നിറയെ. അപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു സാഹചര്യമുണ്ടായാല്‍ അവളെ ഞാന്‍ സ്വീകരിക്കുമോ? അറിയില്ല. അല്ലെങ്കിലും പണ്ടു മുതലേ എന്‍റെ മനസ്സ്‌ ഇഷ്ടമുള്ളതു ചെയ്യാന്‍ എന്നെ അനുവദിച്ചിരുന്നില്ലല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-7997485089198818539?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/7997485089198818539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=7997485089198818539' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/7997485089198818539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/7997485089198818539'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/06/blog-post_21.html' title='ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-979494746768810558</id><published>2007-06-19T12:27:00.000+05:30</published><updated>2007-06-19T14:25:23.542+05:30</updated><title type='text'>ഒരു ചൂലും പിന്നെ മൂന്നടിയും...</title><content type='html'>കുട്ടനാട്ടില്‍ പമ്പയാറിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പള്ളിയോടനുബന്ധിച്ചുള്ള സ്കൂള്‍. അവിടെയായിരുന്നു എന്‍റെ നാലാം ക്ളാസ്സ്‌ വരെയുള്ള വിദ്യാഭ്യാസം. വിശാലമായ കുട്ടനാടന്‍ പാടശേഖരം താണ്ടി കടത്തു വള്ളത്തില്‍ ആറു മുറിച്ചു കടന്നു വേണം സ്കൂളില്‍ എത്താന്‍.&lt;br /&gt;&lt;br /&gt;അതു ഞാന്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. അന്നു മൂന്നാം ക്ളാസ്സ്‌ രണ്ടു ഡിവിഷനാണ്‌ എ-യും ബി-യും. ഞാന്‍ ബി ഡിവിഷണ്റ്റെ അരുമ സന്താനം. രണ്ടു ക്ളാസ്സും തമ്മില്‍ നല്ല 'സ്നേഹം'. ഏതു കാര്യത്തിലും നല്ല വാശി. ഇന്ന്‌ വഴക്കുണ്ടക്കാന്‍ എന്താ മാര്‍ഗ്ഗം എന്നുള്ള ആലോചനയോടെയണു രാവിലെ സ്കൂളില്‍ വരുന്നതു തന്നെ. രണ്ട്‌ ക്ളാസ്സും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ? തീര്‍ന്നു, പിന്നെ സംഘം ചേര്‍ന്നുള്ള ഒരു പടപുറപ്പാടാണ്‌. ഒരു കൂട്ട അടിയിലും അവസാനം ടീച്ചറിന്‍റെ വക അടിയിലുമാകും അവസാനിക്കുക. കുട്ടി നിക്കറും ഇട്ടു നടക്കുന്ന പ്രായമാണെങ്കിലും നമ്മളാണ്‌ ഏറ്റവും വലിയവര്‍ എന്ന വിശ്വാസത്തില്‍ കഴിയുന്ന കാലം.&lt;br /&gt;&lt;br /&gt;ഒരു ദിവസം ടീച്ചര്‍ ഞങ്ങളെ വൃത്തിയുടെ ആവശ്യകതയെപ്പറ്റി ബോധവാന്‍മാരാക്കാനുള്ള വിഫല ശ്രമത്തിനിടെ ക്ളാസ്സ്‌ റൂം വൃത്തിയയി സൂക്ഷിക്കേണ്ടതിണ്റ്റെ ആവശ്യകതയെപ്പറ്റി ഉദ്ബോധിപ്പിച്ചു. അതിന്‌ പ്രധാനമായി ക്ളാസ്സ്‌ വക ഒരു ചൂലുണ്ടാക്കണം. ഉണ്ടാക്കേണ്ട മര്‍ഗ്ഗവും ടീച്ചര്‍ തന്നെ പറഞ്ഞു തന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ നിന്നും പത്ത്‌ ഈര്‍ക്കില്‍ വീതം കൊണ്ടു വരിക, അത്‌ ഒന്നിച്ചു കെട്ടി ഒരു നല്ല ചൂലുണ്ടാക്കം. ഉഗ്രന്‍ ഐഡിയ. ശരി ചൂലുണ്ടാക്കിക്കളയാം. നമ്മള്‍ നല്ല വൃത്തിയുള്ള കുട്ടികളല്ലേ അപ്പോ ക്ളാസ്സും വൃത്തിയയി കിടക്കേണ്ടേ. അന്നു വൈകിട്ടു വീട്ടിലെത്തിയ ഉടനെ തന്നെ മാതാശ്രീയോട്‌ 'പ്രോജക്റ്റ്‌ ചൂല്‍' അവതരിപ്പിച്ചു. തന്‍റെ കുഴപ്പം കാരണം പുത്രന്‍റെ ക്ളാസ്സ്‌ വൃത്തികേടായി കിടക്കണ്ട എന്ന നല്ല വിചാരം കാരണം മാതാശ്രീ പത്ത്‌ ഈര്‍ക്കില്‍ എനിക്ക്‌ റെഡിയാക്കിത്തന്നു. പിറ്റേന്നു രാവിലെ ചെങ്കോലും പിടിച്ചു നീങ്ങുന്ന രാജാവിന്‍റെ തലയെടുപ്പോടെ ഈര്‍ക്കിലും പിടിച്ച്‌ ഞാന്‍ സ്കൂളില്‍ ചെന്നു. ഒന്നിനു പകരം ഒന്നര ചൂലിനുള്ള ഈര്‍ക്കില്‍ രാവിലെ തന്നെ അവിടെ റെഡി. അങ്ങനെ ഞങ്ങളുടെ ക്ളാസ്സിനു സ്വന്തമായി ഒരു ചൂലായി. ഞങ്ങള്‍ അഭിമാനപുളകിതരായി. അവന്‍മാരേക്കാള്‍ ഒരു ചൂലിനു നമ്മള്‍ മുന്‍പിലല്ലേ? ചെറിയ കാര്യമാണോ? ഇതു കണ്ടാല്‍ അവന്‍മാര്‍ വിടുമോ? ദുഷ്ടന്‍മാര്‍... അവന്‍മാരും 'പ്രോജക്റ്റ്‌ ചൂല്‍' നടപ്പിലാക്കി. അപ്പോ രണ്ടു ക്ളാസ്സും തുല്യം. പക്ഷെ ഞങ്ങളുടെ ഇടയിലെ ഏതൊ ഭാവി എഞ്ചിനീയര്‍ ഞങ്ങളുടെ ചൂലിലാണ്‌ ഈര്‍ക്കില്‍ കൂടുതല്‍ എന്നു കണ്ടു പിടിച്ചു. ചീളന്‍മാര്‍, അവന്‍മാരെക്കൊണ്ടാകുമോ ചൂലുണ്ടാക്കി നമ്മളേ തോല്‍പിക്കാന്‍? അങ്ങനെ ഞങ്ങളുടെ അഭിമാനമായി ഞങ്ങളുടെ പ്രിയ ചൂല്‌ കാലം കഴിച്ചു.&lt;br /&gt;&lt;br /&gt;ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ചൂലിന്‌ എന്തോ ഒരു മാറ്റം. സുമൊ ഗുസ്തിക്കാരനെപ്പോലെയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സോമാലിയക്കാരനായിരിക്കുന്നു. ഇതെന്തു മറിമായം. അപ്പോഴാണ്‌ അതു കണ്ടു ഞങ്ങള്‍ ഞെട്ടിയത്‌. അവന്‍മാരുടെ ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സുമോ ഗുസ്തിക്കാരനായി മാറിയിരിക്കുന്നു. അങ്ങനെ വരട്ടെ അവിടുത്തെ ഏതോ ഭാവി ഡോക്ടര്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയതാന്‌. ചോദിച്ചിട്ടു തന്നെ കാര്യം, ഹല്ല പിന്നെ. നമ്മളെന്താ അത്ര മണ്ടന്‍മാരാണോ? തത്സമയത്തുള്ള ടീച്ചറിണ്റ്റെ ആഗമനം ഞങ്ങളുടെ പ്ളാനുകളെ ഉച്ചക്കത്തേക്കു മാറ്റി വയ്പ്പിച്ചു.&lt;br /&gt;&lt;br /&gt;ഉച്ചയൂണു കഴിഞ്ഞു ഞങ്ങളുടെ സൈന്യം അവരുടെ ക്ളാസ്സിലേക്ക്‌ ഇരച്ചു കയറി. 'എവനാടാ ഞങ്ങളുടെ ചൂല്‌ കട്ടത്‌' എന്ന ചോദ്യത്തോടെ ഞങ്ങളുടെ പടനായകന്‍മരിലൊരളായ 'എമ്പ്രാവ്‌' എന്നു വിളിക്കപ്പെടുന്ന എബ്രാഹം അവരുടെ ചൂലില്‍ പിടുത്തമിട്ടു. അവരുടെ സൈന്യത്തിന്‍റെ പ്രതിനിധികള്‍ മറ്റേയറ്റത്തും. എമ്പ്രാവ്‌ വിടുമോ കൊടുത്തു ഒരുത്തന്‍റെ നെഞ്ചു നോക്കി ഒരെണ്ണം. 'ധും' ദാ കിടക്കുന്നു എമ്പ്രാവ്‌ താഴെ. ഇടി അങ്ങു ചെല്ലുന്നതിന്‍റെ മുന്‍പായി വേറൊരുത്തന്‍ കഴുത്തിനു പിടിച്ചു വലിച്ചിട്ടതാണ്‌. വീഴ്ചയില്‍ ചൂലിന്‍റെ കെട്ടഴിഞ്ഞ്‌ ഈര്‍ക്കില്‍ നാലുപാടും ചിതറി. ഞങ്ങളുടെ രക്തം തിളച്ചു. പിന്നെ അവിടെ നടന്നത്‌ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. ചറപറ ഇടി, മാന്ത്‌, കടി തുടങ്ങിയ മാരകായുധങ്ങള്‍ പരസ്പരം പ്രയോഗിക്കപ്പെട്ടു. വിജയകരമായി യുദ്ധം പൊടിപാറുന്നതിനിടെ എന്‍റെ തുടയില്‍ ഒരു മിന്നല്‍. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ചുരികയും പിടിച്ചു നില്‍ക്കുന്ന ചേകവനെപ്പോലെ ചൂരലും പിടിച്ച്‌ സ്കൂളിന്‍റെ പേടി സ്വപ്നം ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ജോണ്‍ സാര്‍ പുറകില്‍. അടുത്ത മിസൈല്‍ ലാന്‍റെ ചെയ്യുന്നതിനു മുന്‍പായി ഒറ്റ ഓട്ടം. ക്ളാസ്സിന്‍റെ പുറകിലൂടെ മൂത്രപ്പുരയുടെ പുറകിലുള്ള കാട്ടിലേക്ക്‌. അവിടെ ചെന്നപ്പോള്‍ ദാണ്ടെ നില്‍ക്കുന്നു കാലും തിരുമ്മി കുറച്ചു മുന്‍ഗാമികള്‍. ആ കാട്ടില്‍ രണ്ട്‌ ക്ളാസ്സിലേയും പടയാളികള്‍ ഏകോദര സഹോദരന്‍മരായി മൂത്രത്തിണ്റ്റെ സുഗന്ധവും ആസ്വദിച്ച്‌ ഒളിവില്‍ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഉച്ച കഴിഞ്ഞ്‌ ക്ളാസ്സില്‍ കയറാനുള്ള ബെല്ലടിച്ചപ്പൊഴേ പുറത്തു കടക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായുള്ളൂ. ടീച്ചര്‍ വന്നപ്പോള്‍ അതിലും വലിയ പുകില്‌. ഉച്ചക്കു വഴക്കുണ്ടാക്കിയവര്‍ പതുക്കെ എഴുന്നേറ്റു നിന്നോളന്‍. 'വഴക്കോ? എന്തു വഴക്ക്‌? ടീച്ചറിനു ഞങ്ങളെ അറിയില്ലേ, ഇത്രയും നല്ല കുട്ടികള്‍ വഴക്കുണ്ടാക്കാനോ' എന്ന ഭാവത്തില്‍ കൂടി വരുന്ന നെഞ്ചിടിപ്പിനെ മറക്കാന്‍ ശ്രമിച്ച്‌ ഞങ്ങള്‍ ബലം പിടിച്ചിരുന്നു. 'അപ്പോ ആരും വഴക്കുണ്ടാക്കിയില്ല അല്ലേ' എന്ന ചോദ്യത്തോടെ ടീച്ചര്‍ ഒരു ലിസ്റ്റ്‌ എടുത്തു വായിക്കാന്‍ തുടങ്ങി. 1,2,3,... 'യേയ്‌ എണ്റ്റെ പേരു കാണില്ല' ... 'ഹമ്മച്ചിയേ, നമ്മളുമുണ്ട്‌'. ലിസ്റ്റ്‌ വായന കഴിഞ്ഞ്‌ കിട്ടി മൂത്തു പഴുത്ത ചൂരല്‍പ്പഴം രണ്ടെണ്ണം കൈയില്‍. അടി കൊണ്ട കൈ കൊണ്ട്‌ തുടയിലെ പാടില്‍ തടവുക. ആഹാ എന്താ അതിന്‍റെ ഒരു സുഖം. അപ്പൊ കേള്‍ക്കാം അപ്പുറത്തു നിന്നും സമാന ശബ്ദങ്ങള്‍. 'ഹാവൂ... സമാധാനമായി അവര്‍ക്കും കിട്ടിയല്ലോ. ' ഒരു കാര്യം മത്രം അവശേഷിച്ചു. ആരാണ്‌ ജോണ്‍ സാറിനെ വിളിച്ചോണ്ടു വന്നത്‌? ഇത്ര ക്രുത്യമായൊരു ലിസ്റ്റ്‌ എങ്ങനെ ടീച്ചറിന്‍റെ കൈയില്‍ കിട്ടി? അതിര്‍ത്തി കടന്നുള്ള ആക്രമണമായതു കൊണ്ട്‌ ആണ്‍കുട്ടികള്‍ വഴിയാകാന്‍ ഇടയില്ല. അല്ലെങ്കിലും അഭിമാനമുള്ള ആണ്‍കുട്ടികള്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ പറ്റുമോ? പെണ്‍കുട്ടികളുടെ ഇടയിലുള്ള ചില പ്രത്യേക ലിങ്ക്‌ വഴി സേര്‍ച്ച്‌ ചെയ്തപ്പോള്‍ അറിഞ്ഞു ഒറ്റുകാരി ലോണ്ടെ ലവളാണ്‌. സാമദ്രോഹി, അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ചോദിച്ചിട്ടു തന്നെ കാര്യം. ചോദിച്ചു. ഉത്തരവും കിട്ടി. 'ഡാ... എന്നോട്‌ കളിച്ചാല്‍ ഞാന്‍ ടീച്ചറിനോട്‌ പറയും'. ദുഷ്ട... തുടക്കത്തിലേ തന്നെ അണുവായുധ ഭീഷണിയാണ്‌. സമധാനത്തിന്‍റെ വക്താക്കളായതു കൊണ്ടും, മറ്റേ കൈയിലും കൂടെ അടി വാങ്ങാന്‍ ശേഷിയില്ലാത്തതു കൊണ്ടും ബുദ്ധിപൂര്‍വം പിന്‍മാറി.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ ക്ളാസ്സില്‍ എത്തിയപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്‌. ഞങ്ങളുടെ ക്ളാസ്സിന്‍റെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ അപ്രത്യക്ഷമായിരിക്കുന്നു. അത്‌ ആരാണടിച്ചു മാറ്റിയതെന്ന്‌ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-979494746768810558?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/979494746768810558/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=979494746768810558' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/979494746768810558'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/979494746768810558'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/06/blog-post_18.html' title='ഒരു ചൂലും പിന്നെ മൂന്നടിയും...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-2321650531658591349</id><published>2007-06-15T18:56:00.000+05:30</published><updated>2007-06-19T14:20:28.301+05:30</updated><title type='text'>കണ്ണീര്‍പ്പൂവുകള്‍</title><content type='html'>ഇന്നും ആ മുഖം ഒരു വിങ്ങലായി ഉള്ളിലെവിടെയോ ഉണ്ട്‌. പ്രിയ കൂട്ടുകാരാ, നീയൊരു പക്ഷെ ഞാന്‍ കണ്ടിട്ടില്ലാത്ത ലോകത്തിരുന്നു കൊണ്ട്‌ എന്നെ കാണുന്നുണ്ടാകാം... നിന്‍റെ മുഖം, ഇല്ല അതൊരിക്കലും മനസ്സില്‍ നിന്നു മായില്ല. എന്തിനായിരുന്നു അന്നു നീ ഞങ്ങളെ കാത്തു നിന്നത്‌? ക്രൂരമായ വിധിയുടെ കൈകളിലേക്ക്‌ നിന്നെ തന്നെ ഏല്‍പിച്ചു കൊടുക്കാനോ?&lt;br /&gt;&lt;br /&gt;അത്‌ എന്‍റെ ഡിഗ്രിയുടെ ആദ്യ കാലം. പുതിയ കലാലയം, പുതിയ അന്തരീക്ഷം. സഹപാഠികളുടെ ഇടയില്‍ പരിചിത മുഖങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. പിന്നെ പുതിയ സൌഹൃദങ്ങളുടെ കണ്ടെത്തലുകള്‍. എന്‍റെ ക്ളാസ്സില്‍ അല്ലാതിരുന്നിട്ടു കൂടി ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. ഒരേ ബസ്സില്‍ പോയ്‌ വരുന്നവര്‍, ഞങ്ങള്‍ മൂന്നു പേര്‍, ഞാനും അവനും പിന്നെ എന്‍റെയൊരു സഹപാഠിയും. എല്ലാ ദിവസവും ഞങ്ങള്‍ ഒന്നിച്ചായി വരവും പോക്കും. ഒരു നല്ല സൌഹൃദം ഞങ്ങള്‍ മൂവര്‍ക്കുമിടയില്‍ ഉടലെടുത്തു.&lt;br /&gt;&lt;br /&gt;ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കുന്ന ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചിരുന്നു. വളരെ തുറന്നു സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത്‌. ആഹ്ളാദപൂര്‍ണ്ണമായ ദിവസങ്ങള്‍. ഞങ്ങളുടെ സന്തോഷത്തില്‍ കരി നിഴല്‍ വീഴ്ത്താനെന്നോണം ആ ശപിക്കപ്പെട്ട ദിവസം കടന്നു വന്നു. അവന്‌ അന്ന്‌ ഉച്ച കഴിഞ്ഞ്‌ ക്ളാസ്സ്‌ ഇല്ല. പതിവ്‌ സമയത്ത്‌ ഞങ്ങളുടെ ക്ളാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്നു. ഒരുമിച്ചു പോകാന്‍ വേണ്ടിയുള്ള കാത്തിരുപ്പ്‌, അതോ സ്വന്തം വിധിക്കു വേണ്ടിയുള്ള കാത്തിരിപ്പോ? ഇനി എന്താണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍...&lt;br /&gt;&lt;br /&gt;അന്നു ഞങ്ങള്‍ ഒരു സീറ്റില്‍ ഇരുന്നാണ്‌ സഞ്ചരിച്ചത്‌. പതിവു പോലെ അവന്‍ ധാരാളം സംസാരിച്ചു. പുതിയ കോളേജിനെപ്പറ്റി, സഹോദരിമാരെപ്പറ്റി, എഞ്ചിനീയറിംഗ്‌ സീറ്റ്‌ ഒരു ചതിയിലൂടെ നഷ്ടമായി ഇവിടെ ചേരാനുണ്ടായ സാഹചര്യത്തെപ്പറ്റി... ബസ്‌ അതിന്‍റെ യാത്ര അവസാനിപ്പിച്ചു. അവന്‍ ജനിച്ചു വളര്‍ന്ന പട്ടണം, ഏതാനും നിമിഷങ്ങള്‍ക്കകം അവനു വീടെത്താം. ഞങ്ങള്‍ രണ്ടാള്‍ ക്കും ഇനി ഒരു ബസ്‌ കൂടി കയറി വേണം വീടെത്താന്‍. ഞങ്ങള്‍ മൂവരും മുന്നൊട്ടു നടന്നു. ഞങ്ങള്‍ക്കു ബസ്‌ പിടിക്കാനുള്ള സ്റ്റാന്‍റിന്‍റെ അടുത്തെത്തിയപ്പോള്‍ അവന്‍ ആരെയൊ കണ്ടു വഴിയില്‍ നിന്നു. അവന്‍റെ ജന്‍മ നാട്‌ സുഹൃത്തുക്കളെ കണ്ടു നില്‍ക്കുക പതിവുള്ളതാണ്‌. ഞങ്ങള്‍ രണ്ടും മുന്‍പോട്ടു നടന്നു സ്റ്റാന്‍റിലേക്കു ക്രോസ്സ്‌ ചെയ്തു. പെട്ടെന്ന്‌ പുറകില്‍ ഒരു നിലവിളി. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ റോഡരികില്‍ വീണു കിടക്കുന്നു. ഞങ്ങള്‍ അവിടേക്ക്‌ ഓടിച്ചെന്നു. അപ്പൊഴേക്കും ആളുകള്‍ ഓടിക്കൂടി, ആരോ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതെ, അവന്‍ ആക്രമിക്കപ്പെട്ടു. എഴുന്നേറ്റു വന്ന അവന്‍ തലയുടെ ഇടതു വശം തടവുന്നുണ്ടായിരുന്നു. ആരായിരുന്നു അതെന്നുള്ള ഞങ്ങളുടെ ചൊദ്യത്തിന്‌ അവന്‍ വ്യക്തമായ ഒരു മറുപടി തന്നില്ല. നിങ്ങള്‍ക്കറിയില്ല എന്നു മാത്രം പറഞ്ഞു. അതിനു ശേഷം എന്‍റെ കൈയില്‍ നിന്നും ഒരു പത്തു രൂപയും വാങ്ങി ഒരു ഓട്ടൊ വിളിച്ച്‌ അവന്‍ വീട്ടിലേക്ക്‌ പോയി. പെട്ടെന്ന്‌ ഉണ്ടായ സംഭവങ്ങളില്‍ അമ്പരന്ന്‌ ഞങ്ങള്‍ സ്റ്റാന്‍റിലേക്കും. അപ്പൊഴൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല ഒന്നിച്ചുള്ള ഞങ്ങളുടെ അവസാന യാത്രയായിരുന്നു അതെന്ന്‌.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ അവനെ പതിവു ബസില്‍ കണ്ടില്ല. കൊളേജില്‍ വന്നപ്പോള്‍ അവിടെയും എത്തിയിട്ടില്ല. ആശങ്കയോടെ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു. ഉച്ചയോടെ പ്രിന്‍സിപ്പള്‍ ഞങ്ങളെ അദ്ദേഹത്തിന്‍റെ റൂമിലേക്കു വിളിപ്പിച്ചു. അവിടെ രണ്ടു പേര്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവന്‍റെ പിതാവും മറ്റൊരു ബന്ധുവും. അവന്‍റെ തലയില്‍ ശക്തമായ അടി കൊണ്ടതിനാലുള്ള പരിക്കാണെന്നും അന്ന്‌ അവന്‌ ഒപ്പറേഷന്‍ ഉണ്ടെന്നും അവര്‍ ഞങ്ങളെ അറിയിച്ചു. എന്‍റെ മന്‍സ്സിലേക്ക്‌ തലയും തടവിക്കൊണ്ട്‌ നില്‍ക്കുന്ന അവന്‍റെ രൂപം കടന്നു വന്നു. സംഭവിച്ചതെല്ലാം അവരോടു പരഞ്ഞതിനു ശേഷം ഞങ്ങള്‍ ക്ളാസ്സിലേക്ക്‌ തിരികെ പോയി.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ വീട്ടിലിരിക്കുമ്പോള്‍ ദുരന്ത വാര്‍ത്ത അറിയിക്കാനയി ഒരു ഫോണ്‍ കോള്‍. അവന്‍ മരിച്ചു. തലക്കൊരു മരവിപ്പ്‌. ഫോണ്‍ കൈ മാറി കൈത്തലങ്ങളില്‍ മുഖമര്‍ത്തി. ഒരുമിച്ചുള്ള യാത്രയില്‍ ഒരാള്‍ അന്തരീക്ഷത്തില്‍ ലയിച്ചു പോയ അനുഭവം. അതിന്‍റെ ഞെട്ടല്‍. ഇന്നും ആ വേദന മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും വിചാരണയെന്ന പ്രഹസനത്തിനുമൊടുക്കം കണ്ണു കെട്ടപ്പെട്ട നീതിപീഠം അവന്‍റെ മരണം താഴെ വീണപ്പോല്‍ തല നിലത്തിടിച്ചതിന്‍റെ ആഘാതം മൂലമാണെന്നു കണ്ടെത്തി, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ മക്കളായ പ്രതികളെ വെരുതെ വിട്ടു കൊണ്ട്‌ നീതി നടപ്പിലാക്കി. ഇന്നും തലയും തടവിക്കൊണ്ട്‌ ഓട്ടോയില്‍ കയറി പോകുന്ന അവന്‍റെ രൂപം മനസ്സില്‍ ഒരു മുറിപ്പാടായി അവശേഷിക്കുന്നു. പ്രിയ കൂട്ടുകാരാ, നിന്‍റെ ഓര്‍മ്മയുടെ മുന്‍പില്‍ എന്‍റെ അശ്രുപുഷ്പങ്ങള്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-2321650531658591349?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/2321650531658591349/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=2321650531658591349' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/2321650531658591349'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/2321650531658591349'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/06/blog-post_15.html' title='കണ്ണീര്‍പ്പൂവുകള്‍'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3182506993545653077.post-6719379846108519327</id><published>2007-06-06T18:31:00.000+05:30</published><updated>2007-06-19T14:13:00.469+05:30</updated><title type='text'>സവിനയം നിങ്ങള്‍ക്കു മുന്നില്‍...</title><content type='html'>പ്രിയ വായനക്കാരാ, ഈ വഴി കടന്നു വരാന്‍ താങ്കള്‍ കാണിച്ച സൌമനസ്യത്തിനു ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ. ബ്ളോഗിങ്ങിന്‍റെ ലോകത്ത്‌ ഇത്‌ എന്‍റെ ആദ്യ ചുവടുവയ്പാണ്‌. എഴുത്തിന്‍റെ ലോകത്തു മുന്‍ പരിചയങ്ങളില്ലാത്ത ഈയുള്ളവന്‍റെ കൈപ്പിഴകള്‍ സദയം ക്ഷമിക്കുക. എന്‍റെ തെറ്റുകള്‍ സദയം ചൂണ്ടിക്കാട്ടി അവ തിരുത്തുവാന്‍ താങ്കള്‍ എന്നെ സഹായിക്കണമെന്നു വിനയപൂര്‍വം ഞാന്‍ അപേക്ഷിക്കുന്നു. എന്ന് സ്വന്തം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3182506993545653077-6719379846108519327?l=ormayudeithalukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormayudeithalukal.blogspot.com/feeds/6719379846108519327/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3182506993545653077&amp;postID=6719379846108519327' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6719379846108519327'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3182506993545653077/posts/default/6719379846108519327'/><link rel='alternate' type='text/html' href='http://ormayudeithalukal.blogspot.com/2007/06/blog-post.html' title='സവിനയം നിങ്ങള്‍ക്കു മുന്നില്‍...'/><author><name>ധൂമകേതു</name><uri>http://www.blogger.com/profile/16944496182389528833</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://photos1.blogger.com/x/blogger2/2901/388489623235553/259/z/360908/gse_multipart67380.jpg'/></author><thr:total>3</thr:total></entry></feed>
